'പുസ്തകം വേണമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല'; പ്രശാന്തിന്റെ സ്വീകരണത്തിൽ പുസ്തകപ്രവാഹം

പ്രശാന്തിന്റെ പുതിയ ആഹ്വാനത്തെയും നാട്ടുകാര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്
'പുസ്തകം വേണമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല'; പ്രശാന്തിന്റെ സ്വീകരണത്തിൽ പുസ്തകപ്രവാഹം
Updated on
1 min read

തിരുവനന്തപുരം : കെ മുരളീധരന്റെ തട്ടകമായ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ 'മേയര്‍ ബ്രോ' വി കെ പ്രശാന്തിന് അനുമോദന പ്രവാഹം. വിജയിച്ചശേഷം മണ്ഡലത്തിലെ സ്വീകരണപരിപാടികളില്‍ ആബാലവൃദ്ധം ജനങ്ങളാണ് പ്രശാന്തിനെ അനുമോദിക്കാനെത്തുന്നത്. മാലകളും റോസാപ്പൂക്കളുമായി നിരവധി പേരാണ് പുതിയ എംഎല്‍എയെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വീകരണപരിപാടികളില്‍ മാലകളും പൂക്കളും ഷാളുകളും നല്‍കുന്നതിന് പകരം പുസ്തകങ്ങള്‍ നല്‍കാന്‍ പ്രശാന്ത് ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ മണ്ഡലത്തിലെ ഒരു സ്‌കൂളിലെ ലൈബ്രറിക്ക് സമ്മാനമായി നല്‍കുമെന്നും പ്രശാന്ത് വെളിപ്പെടുത്തി.

പ്രശാന്തിന്റെ പുതിയ ആഹ്വാനത്തെയും നാട്ടുകാര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്വീകരണപരിപാടികളിലെല്ലാം സ്ത്രീകളും കുട്ടികളും പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാം പുസ്തകങ്ങളുമായാണ് പുതിയ എംഎല്‍എയെ കാത്തുനിന്നത്. പു്‌സ്തകങ്ങള്‍ ഏറ്റുവാങ്ങിയ വി കെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. പുസ്തകം വേണമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com