'പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്' ; താന്‍ നിരപരാധിയെന്ന് പ്രജുകുമാര്‍

കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനൈഡ് എത്തിച്ചുവെന്ന്  അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്
'പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്' ; താന്‍ നിരപരാധിയെന്ന് പ്രജുകുമാര്‍
Updated on
1 min read

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ മാത്യുവാണ് തന്റെ പക്കല്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് കേസിലെ പ്രതിയും സ്വര്‍ണപണിക്കാരനുമായ പ്രജുകുമാര്‍ വ്യക്തമാക്കി. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും പ്രജുകുമാര്‍ പറഞ്ഞു. ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോഴാണ് പ്രജുകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നേരത്തെ അന്വേ,ണസംഘം ചോദ്യം ചെയ്തപ്പോല്‍ മാത്യുവിനെ പരിചയമില്ലെന്നായിരുന്നു പ്രജുകുമാര്‍ അറിയിച്ചത്. എന്നാല്‍ അറസ്റ്റിലാകുന്നതിന് തലേദിവസവും പ്രജുകുമാറും മാത്യുവും ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു. കേസിലെ പ്രതികളായ ജോളി, പ്രജുകുമാര്‍ എന്നിവരെ ജയിലില്‍ നിന്നും കോടതിയിലേക്ക് ഹാജരാക്കാനായി കൊണ്ടുപോയി. ജയിലിന് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാതെയാണ് ജോളി കോടതിയിലേക്ക് പോയത്. 

കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനൈഡ് എത്തിച്ചുവെന്ന്  അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കുറഞ്ഞ വിലയ്ക്ക് തമ്‌ഴിനാട്ടില്‍ നിന്നാണ് സയനൈഡ് എത്തിച്ചത്. സയനൈഡിനായി കോഴിക്കോട് രഹസ്യ കേന്ദ്രവുമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. റിമാന്‍ഡിലായ പ്രജികുമാറിന്റെ സാമ്പത്തിക വളര്‍ച്ച കൂടി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

സയനൈഡ് വ്യാപാരിയായാണ് ഇടപാടുകാര്‍ക്കിടയില്‍ പ്രജികുമാര്‍ അറിയപ്പെടുന്നത്. ധാരാളം പേര്‍ക്ക് സയനൈഡ് പ്രജികുമാര്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. നേരത്തെ കോഴിക്കോട്ടെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് സയനൈഡ് എത്തിച്ചിരുന്നത്. മരുന്ന് എന്ന് കോഡ് വാക്ക് ഉപയോഗിച്ചാണ് പ്രജികുമാര്‍ ആദ്യ കാലങ്ങളില്‍ സയനൈഡ് വാങ്ങിച്ചത്. ഇവിടെ വില കൂടിയതിനാലാണ് തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com