ഫ്‌ലൈറ്റ് ടിക്കറ്റ് കിട്ടാന്‍ വൈകി, പുഴത്തീരത്ത് സമയം ചെലവഴിച്ച ദമ്പതികളെ കമിതാക്കള്‍ എന്ന് ആരോപിച്ച് മര്‍ദനം; സദാചാര ഗുണ്ടായിസം, അറസ്റ്റ് 

പുഴത്തീരത്ത് നിന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ഫ്‌ലൈറ്റ് ടിക്കറ്റ് കിട്ടാന്‍ വൈകി, പുഴത്തീരത്ത് സമയം ചെലവഴിച്ച ദമ്പതികളെ കമിതാക്കള്‍ എന്ന് ആരോപിച്ച് മര്‍ദനം; സദാചാര ഗുണ്ടായിസം, അറസ്റ്റ് 
Updated on
1 min read

ആലപ്പുഴ: പുഴത്തീരത്ത് നിന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കണ്ടിയൂര്‍ കുന്നുംപുറത്തു വടക്കതില്‍ കണ്ണന്‍ (37), കണ്ടത്തില്‍ അനന്തു (22), ചെമ്പംപറമ്പില്‍ വസിഷ്ഠ് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തില്‍ ആര്‍എംകെ മന്ദിരത്തില്‍ മിഥുന്‍ (26) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. കായംകുളം മുതുകുളം തെക്ക് ശിവഭവനില്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണു ആക്രമണത്തില്‍ പരുക്കേറ്റത്. 

കഴിഞ്ഞ ദിവസം വൈകിട്ട് അച്ചന്‍കോവിലാറിന്റെ തീരത്തു കണ്ടിയൂര്‍ കടവിലാണു സംഭവം. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യയ്ക്കും ഭാര്യാസഹോദരനുമൊപ്പം ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് കഴിഞ്ഞദിവസം മാവേലിക്കരയിലെത്തിയത്. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ മൂവരും കടവിലെത്തി.കടവില്‍ ഉണ്ടായിരുന്ന കണ്ടിയൂര്‍ കുന്നുംപുറത്ത് വടക്കതില്‍ കണ്ണന്‍ കമിതാക്കളാണെന്ന് ആരോപിച്ച് ഇവരെ ചോദ്യം ചെയ്തു. വിവാഹഫോട്ടോ കാണിച്ചിട്ടും ആക്ഷേപിച്ചു.

ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ കണ്ണന്‍ അറിയിച്ചതനുസരിച്ചു സമീപത്തു കളിച്ചു കൊണ്ടു നിന്ന 4 പേരും കൂടിയെത്തി ശിവപ്രസാദിനെയും ഭാര്യാസഹോദരനെയും മര്‍ദിച്ചു. തടയാന്‍ ചെന്ന സംഗീതയോടു മോശമായി പെരുമാറിയെന്നുമാണ് പൊലീസ് കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com