ബാറുകളില്‍ ഈടാക്കുക കുപ്പിയില്‍ രേഖപ്പെടുത്തിയ വില; ബുക്കിങ് രാവിലെ 6 മുതല്‍ രാത്രി 10 വരെ

ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്ന മദ്യത്തിന് ബാറുകളില്‍ അധിക വില ഈടാക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍
ബാറുകളില്‍ ഈടാക്കുക കുപ്പിയില്‍ രേഖപ്പെടുത്തിയ വില; ബുക്കിങ് രാവിലെ 6 മുതല്‍ രാത്രി 10 വരെ
Updated on
2 min read

തിരുവനന്തപുരം:  ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്ന മദ്യത്തിന് ബാറുകളില്‍ അധിക വില ഈടാക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്തെ 877 വില്‍പ്പന കേന്ദ്രങ്ങളിലും ഒരേ വിലയായിരിക്കും ഈടാക്കുക. കുപ്പികൡ രേഖപ്പെടുത്തിയ പരമാവധി വില്‍പ്പന വിലയില്‍ അധികം ഈടാക്കാനാകില്ലെന്ന് മന്ത്രി അറിയിച്ചു.

രാവിലെ ആറ് മുതല്‍ രാത്രി പത്തുവരെയാണ് ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാന്‍ ആവു. വിതരണം 9 മുതല്‍ 5 വരെ മാത്രമായിരിക്കും. ഒരു ഫോണ്‍ നമ്പറില്‍ നിന്ന്് അഞ്ചുദിവസത്തിലൊരിക്കല്‍ മാത്രമെ ബുക്ക് ചെയ്യാന്‍ ആവു. ബുക്കിങ് സമയത്ത് ലഭിക്കുന്ന ടോക്കണില്‍ നിര്‍ദേശിച്ച സമയത്ത് വില്‍പ്പന കേന്ദ്രത്തില്‍ എത്തണം. ഇങ്ങനെ എത്താന്‍ കഴിയാത്തവര്‍ക്കും അഞ്ച് ദിവസത്തിന് ശേഷമെ വീണ്ടും ബുക്കിങ് സാധ്യമാകൂ. 

ക്ലബുകളില്‍ നാളെ മദ്യവില്‍പ്പന തുടങ്ങില്ല. ഈയാഴ്ച തന്നെ അതിനുള്ള സംവിധാനം ഒരുക്കും. ക്ലബുകളില്‍ നിന്ന് അംഗങ്ങള്‍ക്ക് ്മാത്രമെ നല്‍കൂ എന്നും മന്ത്രി പറഞ്ഞു. ബാര്‍ ഹോട്ടലുകളില്‍ ഇരുന്ന് മ്ദ്യം കഴിക്കാനാവില്ല. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വഴി ബിയറും വൈനും മാത്രമെ വിതരണം ഉണ്ടാകൂ. 

സംസ്ഥാനത്ത് നാളെ മുതല്‍ 877 ഇങ്ങളിലാണ് മദ്യവിതരണം. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലും മദ്യവിതരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ബെവ് ക്യൂ അപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാക്കിയതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

നാളെ രാവിലെ  9 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് വില്‍പ്പന. മദ്യം ബുക്ക് ചെയ്തവര്‍ മാത്രമെ മദ്യം വാങ്ങാന്‍ എത്താന്‍ പാടുള്ളു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും അനുസരിക്കണം. ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ കൈകഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തും. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

വീടുകളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ബവ്‌റിജസ് ഔട്‌ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മഹാമാരിയെ ലോകമാകെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിവിധ നടപടികള്‍ ലോകത്താകെ സ്വീകരിച്ചു. ഇന്ത്യയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മദ്യക്കടകളും ബാര്‍ ഹോട്ടലുകളും അടച്ചിടാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതു ഫലപ്രദമായി നടപ്പാക്കി. 

പിന്നീട് ലോക്ഡൗണ്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കള്ളുഷാപ്പുകള്‍ മേയ് 13ന് തുറക്കാന്‍ തീരുമാനിച്ചു. ഇതിനു മുമ്പ് തന്നെ തെങ്ങൊരുക്കാന്‍ അനുവാദം നല്‍കി. 2500ലധികം കള്ളുഷാപ്പുകള്‍ തുറന്നു. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്‌ലറ്റിന്റെ തിരക്കു നിയന്ത്രിക്കാന്‍ നടപടികളാലോചിച്ചു. പല സ്ഥലങ്ങളിലും തിരക്കു നിയന്ത്രിക്കാനായി. എന്നാല്‍ പലയിടത്തും തിരക്ക് നിയന്ത്രിക്കാനായില്ല. മദ്യഷാപ്പുകള്‍ തുറക്കുമ്പോള്‍ ഉള്ള തിരക്ക് കുറയ്ക്കാന്‍ മൊബൈല്‍ ആപ് വഴി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ആപ് നിര്‍മിക്കുന്നതിന് 29 പ്രൊപ്പോസലുകളാണ് വന്നത്. ഇതില്‍നിന്നും അഞ്ചുപേരെ തിരഞ്ഞെടുത്തു. ഇവരില്‍ ഫെയര്‍കോഡ് ടെക്‌നോളജിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. 2, 84,203 ആണ് അവര്‍ ക്വോട്ട് ചെയ്തത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com