'ഭൂമിക്കച്ചവടം  ആലഞ്ചേരിയുടെ രഹസ്യ ഇടപാട്';  പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്ത് വൈദിക- വിശ്വാസി സംഘടന

ഭൂമിയിടപാടില്‍ ആരോപണവിധേയനായ അലഞ്ചേരിക്കെതിരെ വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടന പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തു
'ഭൂമിക്കച്ചവടം  ആലഞ്ചേരിയുടെ രഹസ്യ ഇടപാട്';  പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്ത് വൈദിക- വിശ്വാസി സംഘടന
Updated on
1 min read

കോട്ടയം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പള്ളികളില്‍ പടയൊരുക്കം ശക്തമാകുന്നു. ഭൂമിയിടപാടില്‍ ആരോപണവിധേയനായ അലഞ്ചേരിക്കെതിരെ വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടന പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തു. എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടവും വസ്തുതകളും എന്ന പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ അലഞ്ചേരിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. 

സഭയ്ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ അസത്യ പ്രചരണങ്ങള്‍ ശക്തമായതിനാലാണ് വിശദീകരണം നടത്തുന്നതെന്നും ലഘുലേഖയില്‍ പറയുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രണ്ട് വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമികച്ചവടം. മാര്‍ വര്‍ക്കി വിതയത്തില്‍ മെഡിക്കല്‍ കോളെജ് വേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് വകവെക്കാതെയാണ് ആലഞ്ചേരി പദ്ധതിയുമായി മുന്നോട്ടുപോയതെന്നും ലഘുലേഖയില്‍ ആരോപിക്കുന്നു. 

ഇടപാടുമൂലം അതിരൂപത അഭിമുഖീകരിച്ച പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തുന്നുണ്ട് ഇതില്‍. അധികാരത്തിന് വേണ്ടിയുള്ള വടം വലിയോ ലിറ്റര്‍ജി തര്‍ക്കങ്ങളോ അല്ല തെറ്റിനെതിരേ ശരിയുടെ ചെറുത്ത് നില്‍പ്പാണ് ഇപ്പോഴത്തെ പ്രതികരണത്തിന്റെ പിന്നിലെന്നും അതിരൂപത മൂവ്‌മെന്റ് ട്രാന്‍സ്പറന്‍സി എന്ന സംഘടന ഇറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com