മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ ദേശീയ കായിക താരത്തിന് മര്‍ദ്ദനം; വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടി; ആറ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്
മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ ദേശീയ കായിക താരത്തിന് മര്‍ദ്ദനം; വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടി; ആറ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Updated on
1 min read

പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്. ഒന്നാം വര്‍ഷ ഇസ്ലാമിക ചരിത്ര വിദ്യാര്‍ഥിയും ദേശീയ വുഷു താരവുമായ മണ്ണാര്‍ക്കാട് വടശ്ശേരിപ്പുറം കൊമ്പം സ്വദേശിയായ സിടി ദില്‍ഷാദിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ ചെവിയുടെ കര്‍ണ്ണപുടം തകര്‍ന്നു. 

ആക്രമണം നടത്തിയ ആറോളം എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഒപി സലാവുദ്ദീന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ ആന്റി റാഗിങ് സെല്ലിലും പരാതിയുണ്ട്. എംഎസ്എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷിബില്‍, ഷനില്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന നാല് പേര്‍ക്കെതിരെയുമാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തത്.

കോളജിന് മുന്നിലെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ദില്‍ഷാദിനെ ആക്രമിക്കുകയായിരുന്നു. പത്തംഗ സംഘത്തിന്റെ മര്‍ദ്ദനത്തില്‍ ദില്‍ഷാദിന്റെ ചെവിയുടെ കണ്ണപുടം തകര്‍ന്നു. ദില്‍ഷാദിനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വുഷു താരമായ ദില്‍ഷാദ് കഴിഞ്ഞ തവണ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റതിനാല്‍ ഈയാഴ്ച നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് ദില്‍ഷാദ്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനമായ രീതിയില്‍ നടന്ന ആക്രമണങ്ങളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ചെവിയുടെ കര്‍ണ്ണപുടം പൊട്ടുകയും മറ്റൊരു വിദ്യാര്‍ഥിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com