മാർ ആലഞ്ചേരിക്കെതിരായ പരാതികൾ സമ്പൂർണ സിനഡ് ചർച്ച ചെയ്യും, വൈദികരുടെ സമരം അവസാനിപ്പിച്ചു

സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികർ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു
മാർ ആലഞ്ചേരിക്കെതിരായ പരാതികൾ സമ്പൂർണ സിനഡ് ചർച്ച ചെയ്യും, വൈദികരുടെ സമരം അവസാനിപ്പിച്ചു
Updated on
1 min read

കൊച്ചി: സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികർ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ആക്ഷേപങ്ങൾ ഓഗസ്റ്റിൽ ചേരുന്ന സമ്പൂർണ സിനഡ് ചർച്ച ചെയ്യുമെന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. സഹായമെത്രാൻമാരുടെ സസ്പെൻഷനിൽ വൈദികരുടെ വികാരം വത്തിക്കാനെ അറിയിക്കുമെന്ന് സ്ഥിരം സിനഡ് വൈദികരുമായുള്ള ചർച്ചയിൽ ഉറപ്പ് നൽകി.  

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം വൈദികർ ഉപവാസ സമരം തുടങ്ങിയത്. ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിൻെറ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ ചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് വൈദികർ ഉയർത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com