മിന്നൽ പണിമുടക്ക്; സർക്കാർ കർശന നടപടിയിലേക്ക്; കെഎസ്ആർടിസി ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കിയേക്കും

തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശന നടപടിക്ക് സർക്കാർ
മിന്നൽ പണിമുടക്ക്; സർക്കാർ കർശന നടപടിയിലേക്ക്; കെഎസ്ആർടിസി ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കിയേക്കും
Updated on
1 min read

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശന നടപടിക്ക് സർക്കാർ. ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിക്ക് സർക്കാർ ഒരുങ്ങുന്നത്. റോഡിൽ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നൽകാൻ കലക്ടർ പൊലീസിനോട് ആവശ്യപ്പെട്ടു. 

മിന്നല്‍ പണിമുടക്ക് തെറ്റാണെന്നും കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നും കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു. ബസുകൾ കൂട്ടത്തോടെ റോഡിൽ നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും പട്ടിക ശേഖരിച്ചു വരികയാണ്. അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ച സമര്‍പ്പിക്കും. ഇതിന് ശേഷമാകും ജീവനക്കാർക്കെതിരായ നടപടി. 

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സമരത്തിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്. പല പരാതികളിലായി ഇതിനകം ആറ് കേസുകൾ കെഎസ്ആ‌ടിസി ജീവനക്കാർക്കെതിരെ തമ്പാനൂർ, ഫോർട്ട് സ്റ്റേഷനുകളിൽ എടുത്തിട്ടുണ്ട്. ഗതാഗത സ്തംഭനത്തിനിടെ കുഴഞ്ഞു വീണ സുരേന്ദ്രന്‍റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്. 

അന്വേഷണ ചുമതലയുള്ള കലക്ടർ കെ ഗോപാലകൃഷ്ണൻ കിഴക്കേക്കോട്ടയിലും പഴവങ്ങാടിയിലും ഇന്ന് തെളിവെടുപ്പ് നടത്തി. കെഎസ്ആർടിസി ജീവനക്കാർ പൊലീസിനെ കൈയേറ്റം ചെയ്തതോടെയാണ് എടിഒയെയടക്കം കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ നൽകിയ മൊഴി. പൊലീസിനോട് കലക്ടർ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com