വ്യാഴാഴ്ച വരെ കനത്ത മഴ ; രണ്ട് ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യത ; റെഡ് അലര്‍ട്ട്

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുള്ളത്
വ്യാഴാഴ്ച വരെ കനത്ത മഴ ; രണ്ട് ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യത ; റെഡ് അലര്‍ട്ട്
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂര്‍, കാസര്‍കോട് ജില്ലകലിലാണ് അതി തീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്ന് അറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇതിന്‍രെ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട്  ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അന്‍പതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന്  കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍  പ്രഫഷനല്‍ കോളജുകള്‍  ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.  കേന്ദ്രീയ  വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും  അവധി ബാധകമാണ്. എന്നാല്‍  നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോഴിക്കോട് ജില്ലയിലെ അങ്കണവാടികൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പ്രഫഷനല്‍ കോളജ് ഒഴികെയുള്ള  വിദ്യാലയങ്ങള്‍ക്ക്  ഇന്ന് അവധിയാണ്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍  പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയായിരിക്കും .കോട്ടയം ജില്ലയില്‍അയര്‍ക്കുന്നം വില്ലേജിലെ പുന്നത്തുറ സെന്റ് ജോസഫ്സ് സ്കൂള്‍ ഒഴികെ  ദുരിതാശ്വാസ  ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com