രേഖകള്‍ മോഷ്ടിച്ചു; സുഭാഷ് വാസുവിനെതിരെ എസ്എന്‍ഡിപി യൂണിയന്‍ പൊലീസില്‍ പരാതി നല്‍കി

യൂണിയന്‍ ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കം രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബു മോഷ്ടിച്ചുവെന്നാണ് പരാതി
രേഖകള്‍ മോഷ്ടിച്ചു; സുഭാഷ് വാസുവിനെതിരെ എസ്എന്‍ഡിപി യൂണിയന്‍ പൊലീസില്‍ പരാതി നല്‍കി
Updated on
1 min read

ആലപ്പുഴ: മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ പൊലീസില്‍ പരാതി. മാവേലിക്കര താലൂക്ക് എസ്എന്‍ഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററാണ് പൊലീസില്‍ പരാതി നല്‍കിയത്. യൂണിയന്‍ ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കം രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബു മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ രേഖകള്‍ മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു. എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ ദിവസങ്ങള്‍ക്ക് മുന്‍പ്  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പിരിച്ചുവിട്ട്  അഡ്മിനിസ്‌ട്രേറ്റര്‍  ഭരണം ഏര്‍പ്പെടുത്തിയിരുന്നു. പന്തളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് അഡ്വ സിനില്‍ മുണ്ടപ്പള്ളിയാണ് അഡ്മിനിസ്‌ട്രേറ്റര്‍. കഴിഞ്ഞ 23നാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സുഭാഷ് വാസു അടക്കമുള്ള ഭാരവാഹികളെ പിരിച്ചുവിട്ടത്. കേസില്‍ െ്രെകം ബ്രാഞ്ച് കൂടി അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു ഇത്.

വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തരില്‍ പ്രധാനിയായിരുന്നു സുഭാഷ് വാസു. എന്നാല്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിക്കെതിരെ പരസ്യ പ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിരുന്നില്ല. എങ്കിലും അനൗദ്യോഗികമായി വെള്ളാപ്പള്ളി നടേശനെതിരെ ഇദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

മൈക്രോ ഫിനാന്‍സ് കേസില്‍ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയന്‍ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ സുഭാഷ് വാസുവിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിയന്‍ പിരിച്ചുവിടുന്നതെന്നാണ് എസ്എന്‍ഡിപി വിശദീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com