റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് തടഞ്ഞു; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പൊലീസ് കസ്റ്റഡിയില്‍; ഉപരോധം; സര്‍വീസുകള്‍ നിര്‍ത്തി

ജീവനക്കാരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് നിര്‍ത്തിവെച്ചു
റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് തടഞ്ഞു; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പൊലീസ് കസ്റ്റഡിയില്‍; ഉപരോധം; സര്‍വീസുകള്‍ നിര്‍ത്തി
Updated on
1 min read

തിരുവനന്തപുരം: റൂട്ടുമാറി ഓടിയ സ്വകാര്യബസ് തടഞ്ഞ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരുത്ത് സംഘര്‍ഷം. ഡിടിഒ ശ്യാം ലോപ്പസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത ബസ് വിട്ടുനല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പൊലീസ് നിര്‍ദ്ദേശത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീവനക്കാരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് നിര്‍ത്തിവെച്ചു. തമ്പാനൂരില്‍ നിന്ന് ദീര്‍ഘദൂരറൂട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കസ്റ്റഡിയിലെടുത്ത ജീവനക്കാരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ബസ് തടഞ്ഞതിന് തുടര്‍ന്ന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ബസ് തടയാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അധികാരമില്ലെന്നും കെഎസ്ആര്‍ടിസിസി ജീവനക്കാര്‍ പൊലീസുകാരെയാണ് മര്‍ദ്ദിച്ചതെന്ന് പൊലീസും പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com