

തിരുവനന്തപുരം: മുസ്ലിം ലീഗിനുള്ളിൽ ഒരു വിഭാഗം പാക് അനുകൂലികൾ ഉണ്ടെന്ന് വി മുരളീധരൻ എംപി. അവരെയാണ് അമിത് ഷാ പാകിസ്ഥാനോട് ഉപമിച്ചത്. അമിത്ഷായുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
നെഹ്റു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച ലീഗിന്റെ തണല് തേടിയാണ് രാഹുൽ ഗാന്ധി നടക്കുന്നത്. കോൺഗ്രസിന് സ്വന്തം നിലയിൽ അധ്യക്ഷനെ ജയിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്ന് ഇതിൽ നിന്ന് മനസിലാക്കാം. ലീഗിന്റെ ചെലവിൽ പ്രതിപക്ഷ നേതാവെങ്കിലും ആവുകയാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്നും മുരളീധരൻ ആരോപിച്ചു.
അയ്യപ്പന്റെ പേരിൽ സംസ്ഥാനത്ത് ബിജെപിക്കാർ വോട്ട് അഭ്യർത്ഥിക്കുന്നില്ല. സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ പൊതുജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടാൻ ശ്രമിക്കുന്നുണ്ട്. അത് തുടരും. അതെങ്ങനെയാണ് ചട്ടലംഘനമാവുന്നത് എന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയം മുൻനിർത്തി തന്നെ വോട്ട് പിടിക്കുമെന്ന് കഴിഞ്ഞദിവസവും ശോഭാ സുരേന്ദ്രനുൾപ്പടെയുള്ള ബിജെപി നേതാക്കൾ പരസ്യമായി പറഞ്ഞിരുന്നു. അതേസമയം ചട്ടലംഘനം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates