ലൈംഗിക തൊഴിലാളികള്‍ക്കും സേവനം നിരസിക്കാനുള്ള അവകാശമുണ്ട്; ആര്‍ക്കും ബലാത്സംഗം ചെയ്യാനുള്ള അവകാശമില്ലെന്ന് സുപ്രീംകോടതി

ലൈംഗിക തൊഴിലാളികള്‍ക്കും ആവശ്യമുള്ള ഘട്ടങ്ങളില്‍ സേവനം നിരസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി.
ലൈംഗിക തൊഴിലാളികള്‍ക്കും സേവനം നിരസിക്കാനുള്ള അവകാശമുണ്ട്; ആര്‍ക്കും ബലാത്സംഗം ചെയ്യാനുള്ള അവകാശമില്ലെന്ന് സുപ്രീംകോടതി
Updated on
1 min read

ന്യൂഡല്‍ഹി: ലൈംഗിക തൊഴിലാളികള്‍ക്കും ആവശ്യമുള്ള ഘട്ടങ്ങളില്‍ സേവനം നിരസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി.ലൈംഗികവൃത്തി ചെയ്യുമ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാരണത്താല്‍ ആര്‍ക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 1997ല്‍ ഡല്‍ഹിയില്‍ ലൈംഗിക തൊഴിലാളിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

കേസില്‍ 2009ല്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ച വിധി തള്ളിക്കളഞ്ഞ സുപ്രീം കോടതി നാല് പ്രതികള്‍ക്കും കീഴ്‌ക്കോടതി വിധിച്ച പത്ത് വര്‍ഷത്തെ ജയില്‍ശിക്ഷ ശരിവെക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ആര്‍. ബാനുമതി, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശേഷിക്കുന്ന ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പ്രതികള്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com