വയനാട് ഹൈവേ കവര്‍ച്ച കേസില്‍ വഴിത്തിരിവ്; കൊള്ളയടിച്ചു എന്നുപറഞ്ഞ പണം പരാതിക്കാരുടെ കാറില്‍ കണ്ടെത്തി

മീനങ്ങാടിയില്‍ ദേശീയപാതയില്‍ നടന്ന കവര്‍ച്ചക്കേസില്‍ വഴിത്തിരിവ്
വയനാട് ഹൈവേ കവര്‍ച്ച കേസില്‍ വഴിത്തിരിവ്; കൊള്ളയടിച്ചു എന്നുപറഞ്ഞ പണം പരാതിക്കാരുടെ കാറില്‍ കണ്ടെത്തി
Updated on
1 min read

വയനാട്: മീനങ്ങാടിയില്‍ ദേശീയപാതയില്‍ നടന്ന കവര്‍ച്ചക്കേസില്‍ വഴിത്തിരിവ്. 15 അംഗ സംഘം കവര്‍ന്നെന്നു വയനാട് സ്വദേശികള്‍ പരാതിപ്പെട്ട പണം അവരുടെ കാറില്‍ നിന്നു തന്നെ പൊലീസ് പരിശോധനയില്‍ കണ്ടെത്തി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി  മീനങ്ങാടി കുട്ടിരാന്‍ പാലത്തിനു സമീപത്ത് തങ്ങളെ ഒരുസംഘം ആളുകള്‍ കൊള്ളയടിച്ചു എന്നായിരുന്നു യുവാക്കളുടെ പരാതി. മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വിറ്റു വരികയായിരുന്നു എന്നാണ് യുവാക്കള്‍ പറഞ്ഞത്. ഇവരുടെ കാര്‍ പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ച്ചാ ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ വാഹനം കേടായതിനാല്‍ ശ്രമം പാളി. ഇതേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു.

പിറ്റേന്ന് യുവാക്കള്‍ പരാതി നല്‍കുകയും ചെയ്തു.  പതിനഞ്ചു ലക്ഷത്തോളം നഷ്ടമായി എന്നായിരുന്നു പറഞ്ഞത്. കവര്‍ച്ചാ ശ്രമം നടത്തിയ തൃശൂര്‍ സ്വദേശികളായ സംഘത്തെ പൊലീസ് പിന്നീട് വൈത്തിരിയില്‍ വെച്ച്  പിടികൂടുകയും ചെയ്തു. എന്നാല്‍ ഇന്ന് യുവാക്കളുടെ വാഹനം പരിശോധിച്ചത് വഴിത്തിരിവായി. കാണാതായെന്ന് പറഞ്ഞ പണം കാറില്‍ നിന്നും പൊലീസ് കണ്ടെത്തി. ഇതിന്റെ ഉറവിടം അന്വേഷിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com