വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാൻസറാണെന്ന് തെറ്റായ റിപ്പോർട്ട്; തൃശൂരിലെ സ്വകാര്യ ലാബിനെതിരെ വീട്ടമ്മ നിയമനടപടിയ്ക്ക് 

തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് സ്വകാര്യ ലാബിൽ നിന്ന് തെറ്റായ റിപ്പോർട്ട് നൽകിയത്
വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാൻസറാണെന്ന് തെറ്റായ റിപ്പോർട്ട്; തൃശൂരിലെ സ്വകാര്യ ലാബിനെതിരെ വീട്ടമ്മ നിയമനടപടിയ്ക്ക് 
Updated on
1 min read

തൃശ്ശൂർ: ക്യാൻസർ രോഗമെന്ന പേരിൽ സ്വകാര്യ മെഡിക്കൽ ലാബിൽ നിന്ന് ലഭിച്ച തെറ്റായ റിപ്പോർട്ടിനെതിരെ നിയമനടപടിക്കൊരുങ്ങി വീട്ടമ്മ. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് സ്വകാര്യ ലാബിൽ നിന്ന് തെറ്റായ റിപ്പോർട്ട് നൽകിയത്. 

വയറില്‍ അസ്വാഭാവികമായ ഒരു തടിപ്പ് കണ്ട പുഷ്പലത തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടടറുടെ നിർദേശപ്രകാരമാണ്  വാടാനപ്പിള്ളിയിലെ സെൻട്രൽ ലാബിൽ പരിശോധന നടത്തിയത്. വയറിൽ ക്യാൻസറാണെന്നായിരുന്നു ലാബിൽ നിന്ന് ലഭിച്ച സ്കാൻ റിപ്പോർട്ട്. 

റിപ്പോർട്ട് കണ്ട് ആശങ്കപ്പെട്ട പുഷ്പലത തൃശ്ശൂരിലെ അമല കാൻസർ സെന്ററിൽ എത്തി ഡോ മോഹൻദാസിനെ കണ്ടു. റിപ്പോർട്ടിൽ സംശയമുണ്ടെന്നും ഒരിക്കൽ കൂടി പരിശോധിക്കണമെന്നും ഡോക്ടർ പറഞ്ഞപ്രകാരം മറ്റൊരു ലാബിൽ പരിശോധിച്ചപ്പോഴാണ് ക്യാൻസറല്ലെന്ന് കണ്ടെത്തിയത്. 

വയറില്‍ കൊഴുപ്പടിഞ്ഞു കൂടിയതാണെന്നാണ് പുതിയ റിപ്പോർട്ട്. ആദ്യ റിപ്പോർട്ട് കണ്ടശേഷം കടുത്ത മാനസികപ്രയാസത്തിലായിരുന്നു താനും കുടുംബവും എന്ന് പുഷ്പലത പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാബിനെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് പുഷ്‌പലത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com