വരാപ്പുഴ പീഢനം: ശോഭാ ജോണിന് 18 വര്‍ഷം തടവ്

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ മുഖ്യപ്രതി ശോഭാ ജോണിന് 18 വര്‍ഷം തടവും ഒരു ലക്ഷത്തി പതിനന്നൊയിരം പിഴയും അടയ്ക്കാന്‍ കോടതി വിധി - ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിനതടവ്‌ 
വരാപ്പുഴ പീഢനം: ശോഭാ ജോണിന് 18 വര്‍ഷം തടവ്
Updated on
1 min read

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ മുഖ്യപ്രതി ശോഭാ ജോണിന് 18 വര്‍ഷം തടവും ഒരു ലക്ഷത്തി പതിനന്നൊയിരം പിഴയും അടയ്ക്കാന്‍ കോടതി വിധി. ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണല്‍ കോടതിയുടതാണ് വിധി

കേസില്‍ ഇടനിലക്കാരിയുമായ ശോഭാ ജോണടക്കം രണ്ടുപേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ശോഭ ജോണിനെ കൂടാതെ പെണ്‍കുട്ടിയെ പീഡിപ്പിച്ച എട്ടാം പ്രതി ജയരാജന്‍ നായരുമാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.  അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒരാള്‍ വിചാരണക്കിടെ മരിച്ചിരുന്നു. 

ശോഭ ജോണിന്റെ െ്രെഡവറായിരുന്ന കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ് കുമാര്‍, പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്. 2011 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകക്കെടുത്ത വീട്ടില്‍ വെച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com