വിടി ബല്‍റാമിന്റെത് അരോചകമായ കുട്ടിക്കളിയെന്ന് സെബാസ്റ്റിയന്‍ പോള്‍

മണ്‍മറഞ്ഞുപോയ പ്രശസ്ത വ്യക്തികള്‍ പുനര്‍ വായനക്കും വിധേയരാക്കപ്പെടുന്ന പതിവുണ്ട്. അതില്‍ തെറ്റില്ല.  ബല്‍റാമിന്റെത് അരോചകവും അടിസ്ഥാനമില്ലാത്തതുമായ ഒരു കുട്ടിക്കളിയായി പോയെന്നും സെബാസ്റ്റിയന്‍  പോള്‍
വിടി ബല്‍റാമിന്റെത് അരോചകമായ കുട്ടിക്കളിയെന്ന് സെബാസ്റ്റിയന്‍ പോള്‍
Updated on
1 min read

കൊച്ചി: വിപ്ലവ കേരളത്തിന്റെ മനസില്‍ വിടി ബല്‍റാമിനെ പോലുള്ളവര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തിലാണ് എകെജിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ ധീരചരിതങ്ങളും നിഷ്ഠുലമായ ഇടപെടലുകളും സമൂഹമനസില്‍ ഇന്നും പതിഞ്ഞു കിടക്കുന്നു. സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്നആള്‍ നിലയില്‍ ഖ്യാതിയാര്‍ജിച്ച യുവനേതാവ് എന്തിനാണ് ഇപ്രകാരമൊരു സാഹസത്തിന് മുതിര്‍ന്നത് എന്ന് വ്യക്തമല്ലെന്ന് സെബാസ്റ്റിയന്‍ പോള്‍.

അടിസ്ഥാന രഹിതവും അനാവശവുമായ വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ യാതൊരു ചെലവും അധ്വാനവും ഇല്ലാതെ സൃഷ്ടിക്കുകയും അതില്‍ അഭിരമിക്കുകയും ചെയ്യുന്ന പതിവ് വ്യാപകമായി കാണുന്നുണ്ട്. അതിന് ബല്‍റാം സ്വീകരിച്ച മാര്‍ഗം അനുചിതവും അപലവനീയവുമായി. മണ്‍മറഞ്ഞുപോയ പ്രശസ്ത വ്യക്തികള്‍ പുനര്‍ വായനക്കും വിധേയരാക്കപ്പെടുന്ന പതിവുണ്ട്. അതില്‍ തെറ്റില്ല. പക്ഷെ ബല്‍റാമിന്റെത് അരോചകവും അടിസ്ഥാനമില്ലാത്തതുമായ ഒരു കുട്ടിക്കളിയായി പോയെന്നും സെബാസ്റ്റിയന്‍ പോള്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

പോരാട്ടകാലങ്ങളിലെ പ്രണയം എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ഉദ്ധരിച്ചാണ് ബല്‍റാം എകെജിക്കെതിരായ പരാമര്‍ശത്തെ ന്യായീകരിക്കുന്നത്.ഫേസ്ബുക്ക് കമന്റിലായിരുന്നു ബല്‍റാം എകെജിയെ ബാലപീഡകനെന്ന് വിളിച്ച് ആക്ഷേപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com