വിദ്യയെ പേയാടുള്ള വില്ലയിലെത്തിച്ചു; മദ്യം കുടിപ്പിച്ചു; കാമുകിയും ഭര്‍ത്താവും ചേര്‍ന്ന് കഴുത്ത് ഞെരിച്ചുകൊന്നു; 'ദൃശ്യം മോഡല്‍'; പൊലീസ് പറയുന്നത്

ഭര്‍ത്താവ് പ്രേംകുമാറിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണ് പൊലിസിന് വിദ്യയുടെ കൊലപാതകത്തിലേക്കുള്ള വഴി തുറന്നത്‌ 
വിദ്യയെ പേയാടുള്ള വില്ലയിലെത്തിച്ചു; മദ്യം കുടിപ്പിച്ചു; കാമുകിയും ഭര്‍ത്താവും ചേര്‍ന്ന് കഴുത്ത് ഞെരിച്ചുകൊന്നു; 'ദൃശ്യം മോഡല്‍'; പൊലീസ് പറയുന്നത്
Updated on
1 min read

കൊച്ചി: ചേര്‍ത്തല സ്വദേശിനി വിദ്യയെ മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവ് പ്രേംകുമാറും കാമുകി സുനിത ബേബിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് തിരുനെല്‍വേലിയിലെ വള്ളിയൂര്‍ എന്ന സ്ഥലത്ത് കാട്ടിനുള്ളില്‍ കുഴിച്ച്് മൂടുകയായിരുന്നു. ശേഷം ഉദയംപേരൂരിലെത്തിയ ഭര്‍ത്താവ് വിദ്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കാണാതായ വിദ്യയെ കുറിച്ചുള്ള പൊലീസ് അന്വേഷണം മുന്ന് മാസം മുന്‍പ് നടന്ന കൊലപാതകത്തിലേക്കാണ് എത്തിയത്. ഇതിന് പൊലീസിന് സഹായകമായത് പ്രേംകുമാറിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണ്. വിദ്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് വിദ്യയുടെ ഫോണ്‍ ലൊക്കേഷന്‍ ബിഹാറിലാണ് ട്രേസ് ചെയ്തത്. നാടുവിട്ടതാണെന്ന് കരുതി പൊലീസ് എകദേശം കേസന്വേഷണം അവസാനിപ്പിച്ച മട്ടായിരുന്നു. വിദ്യയുടെ ഒരു മകള്‍ പഠിക്കുന്നത് ഗോവയിലാണ്. മകളുടെ അടുത്തേക്ക് പോയതാവാം എന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ മകളുടെ അടുത്തും വിദ്യ എത്തിയിരുന്നില്ല. പൊലീസിനെ വഴിതെറ്റിക്കാനുള്ള നീക്കമായിരുന്നെന്ന് ബോധ്യമായി. അതിനിടെ പരാതിക്കാരനെ പറ്റി ഒരു വിവരവും ഇല്ലാതായി. പരാതിക്കാരനെ പൊലീസ് അന്വേഷിച്ചപ്പോള്‍ ഉദയംപേരൂരില്‍ നിന്ന് താമസം മാറ്റിയതായി അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇരുവരെയും തിരുവനന്തപുരത്തുവെച്ചാണ് പൊലീസ് പിടികൂടിയത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്. 

സപ്തംബര്‍ 20നാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയത്. ഇവരുടെ പരിചയത്തിലുള്ള തിരുവനന്തപുരത്തെ പേയാടുള്ള വില്ലയിലെത്തിച്ച് മദ്യം നല്‍കി ബോധംകെടുത്തിയ ശേഷംകഴുത്തു ഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നു. ശേഷം തിരുനെല്‍വേലിയിലെ വള്ളിയൂര്‍ എന്ന സ്ഥലത്തെ കാട്ടില്‍ കുഴിച്ചുമൂടി. ഇതിന് പിന്നാലെ സപ്തംബര്‍ 22ന് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രേംകുമാറും കാമുകി സുനിത ബേബിയും സ്‌കൂളില്‍ സഹപാഠികളായിരുന്നു. ഇവര്‍ അടുത്തകാലത്താണ് വീണ്ടും അടുപ്പത്തിലായത്. മൊബൈല്‍ ഫോണ്‍ വഴിയുള്ള സൗഹൃദം കൂടുതല്‍ അടുപ്പത്തിലേക്ക് വഴിമാറിയപ്പോഴാണ് കൊലപാതകത്തിലേക്കെത്തിയതെന്നു പൊലീസ് പറയുന്നു. കൊലനടത്തിയത് എങ്ങനെയാണെന്നതുള്‍പ്പടെയുള്ള കൂടുതല്‍ അന്വേഷണത്തിനായി യുവതിയുടെ മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് തിരുനെല്‍വേലി പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com