വിദ്യാര്‍ത്ഥികള്‍ക്കു മോഡറേഷന്‍ നല്‍കിയത് മാനുഷിക പരിഗണനയുടെ പേരിലും നന്മയ്ക്കും; ന്യായീകരണവുമായി വിസി

എംജി സര്‍വകലാശാലയില്‍ നടത്തിയ അദാലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു മോഡറേഷന്‍ നല്‍കിയതില്‍ വീഴ്ചയില്ലെന്ന് വൈസ് ചാന്‍സലര്‍
വിദ്യാര്‍ത്ഥികള്‍ക്കു മോഡറേഷന്‍ നല്‍കിയത് മാനുഷിക പരിഗണനയുടെ പേരിലും നന്മയ്ക്കും; ന്യായീകരണവുമായി വിസി
Updated on
1 min read


 
തിരുവനന്തപുരം:
എംജി സര്‍വകലാശാലയില്‍ നടത്തിയ അദാലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു മോഡറേഷന്‍ നല്‍കിയതില്‍ വീഴ്ചയില്ലെന്ന് വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

മോഡറേഷന്‍ നടപടികളില്‍ തെറ്റില്ല. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് മാനുഷിക പരിഗണനയുടെ പേരിലും വിദ്യാര്‍ത്ഥികളുടെ നന്മയ്ക്കും വേണ്ടിയാണ് മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. അതിനുള്ള അധികാരം സര്‍വകലാശാലയ്ക്കും സിന്‍ഡിക്കറ്റിനുമുണ്ട്. 

അതേ സമയം മോഡറേഷന്‍ നടപടികള്‍ സര്‍വകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡറേഷന്‍ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു റജിസ്ട്രാര്‍ ഡോ. കെ സാബുക്കുട്ടനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com