വിഷയം ബിജെപി രാഷ്ട്രീയവത്കരിക്കുന്നു; തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായെന്ന് കടകംപള്ളി സുരേന്ദ്രന്‍

തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വിഷയം ബിജെപി രാഷ്ട്രീയവത്കരിക്കുന്നു; തീര്‍ത്ഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായെന്ന് കടകംപള്ളി സുരേന്ദ്രന്‍
Updated on
1 min read

തിരുവനന്തപുരം: തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിദ്യാധിരാജ സഭ ആവശ്യപ്പെട്ടാല്‍ ചട്ടമ്പിസ്വാമികളുടെ സ്മാരകം വിട്ടുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനനതപുരം കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയുടെ 65 സെന്റ് സ്ഥലമാണ് റവന്യുവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. തീര്‍ഥപാദമണ്ഡപത്തില്‍ പുതിയ സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം അടുത്ത മാസം 10ന് നടത്താനിരിക്കെയാണ് റവന്യു വകുപ്പിന്റെ നടപടി. നേരത്തെ ഈ സ്ഥലത്തിന് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു.

സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി പൊലീസും റവന്യൂ ഉദ്യോഗസ്ഥരുമെത്തി തീര്‍ത്ഥപാദ മണ്ഡപം സീല്‍ ചെയ്തു. ഉദ്യോഗസ്ഥരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത്‌നീക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. തീര്‍ത്ഥപാദമണ്ഡപത്തിലെ 65സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് മുന്‍പാണ് ഇവിടെ സാംസ്‌കാരിക സമുച്ചയം പണിയാന്‍ തീരുമാനിച്ചത്. നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി വിധി അനുകൂലമാകുമെന്നാണ് വിദ്യാധിരാജ സഭയുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com