വീട്ടില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ട ഗൃഹനാഥന്‍ മദ്യലഹരിയില്‍ വീടിന് തീയിട്ടു: ഭാര്യയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിലെത്തിയ ഗൃഹനാഥന്‍ വീടിനു തീയിട്ടു. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടുതുകൊണ്ട് വന്‍ വിപത്ത് ഒഴിവായി
വീട്ടില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ട ഗൃഹനാഥന്‍ മദ്യലഹരിയില്‍ വീടിന് തീയിട്ടു: ഭാര്യയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Updated on
1 min read

കടുത്തുരുത്തി: മദ്യലഹരിയിലെത്തിയ ഗൃഹനാഥന്‍ വീടിനു തീയിട്ടു. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടുതുകൊണ്ട് വന്‍ വിപത്ത് ഒഴിവായി. കട്ടിലും കിടക്കയും വീടിന്റെ വയറിങ്ങും കത്തി നശിച്ചു. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ഭാഗത്ത്  താഴത്ത് പുത്തന്‍തറ മനോഹരനാണ് (46) വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.  ഇന്നലെ രാത്രി 8.15 നാണ് സംഭവം. മേസ്തിരി പണിക്കാരനായ മനോഹരന്‍ ജോലി കഴിഞ്ഞ്  മദ്യ ലഹരിയില്‍ എത്തി വീട്ടിലെ കിടക്കകള്‍ക്ക് തീയിടുകയായിരുന്നു. 

കിടക്കയില്‍ നിന്നു തീ പടര്‍ന്നാണ് കട്ടിലും  വയറിങ്ങും കത്തിനശിച്ചത്.  ഭാര്യ മിനിയും മക്കളും സമീപത്തെ  ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി.  നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുട്ടുചിറയില്‍ നിന്ന് അഗ്‌നിശമന സേനയും കടുത്തുരുത്തി പൊലീസും  എത്തി. നാട്ടുകാരുടെ സഹായത്തോടെ  അഗ്‌നിശമന സേന  തീയണച്ചു. മനോഹരനെ പിടികൂടാനായില്ലെന്നും കുടുംബകലഹം പതിവായതിനെത്തുടര്‍ന്നു മനോഹരന്‍ വീട്ടില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവുള്ളതായും  പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com