വെള്ളം തേടി വലഞ്ഞ് മടുത്തു; പമ്പാനദി തീരത്ത് ഷെഡ്ഡുകെട്ടി താമസമാക്കി ഏഴംഗ കുടുംബം

പമ്പാനദിയുടെ തെക്കേക്കരയില്‍ അത്തിക്കയം- തോണിക്കടവ് റോഡിനോട് ചേര്‍ന്ന് ആറ്റു തീരത്ത് കാട്ടുകമ്പുകള്‍ നാട്ടി ഓല കെട്ടിയ ഷെഡിലാണ് ഇവര്‍ താമസിക്കുന്നത്
വെള്ളം തേടി വലഞ്ഞ് മടുത്തു; പമ്പാനദി തീരത്ത് ഷെഡ്ഡുകെട്ടി താമസമാക്കി ഏഴംഗ കുടുംബം
Updated on
1 min read

പത്തനംതിട്ട; ജലക്ഷാമം രൂക്ഷമായതോടെ പമ്പാ നദിയുടെ തീരത്ത് താല്‍ക്കാലിക ഷെഡ്ഡുകെട്ടി താമസമാക്കി ഏഴംഗ കുടുംബം. അത്തകയം തോമ്പിക്കണ്ടം വലിയപതാല്‍ പട്ടികവര്‍ഗ കോളനിയിലെ രതീഷും കുടുംബവുമാണ് വെള്ളം തേടി വലഞ്ഞ് നദിക്കരയില്‍ താമസം തുടങ്ങിയത്. പമ്പാനദിയുടെ തെക്കേക്കരയില്‍ അത്തിക്കയം- തോണിക്കടവ് റോഡിനോട് ചേര്‍ന്ന് ആറ്റു തീരത്ത് കാട്ടുകമ്പുകള്‍ നാട്ടി ഓല കെട്ടിയ ഷെഡിലാണ് ഇവര്‍ താമസിക്കുന്നത്. 

കുടിക്കാന്‍ പോലും വെള്ളം കിട്ടാതായതോടെയാണ് ഇവര്‍ താമസം മാറ്റിയത്. ആറ്റിലെ പാറപ്പുറത്താണ് ആഹാരം പാകം ചെയ്യുന്നത്. ആറിന്റെ തീരത്ത് ഓലി കുത്തിയാണ് വെള്ളം ശേഖരിക്കുന്നത്. കുടുംബത്തിലെ 2 പേര്‍ക്ക് തെങ്ങു കയറ്റമാണ് തൊഴില്‍. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്. അതിനാല്‍ പണം കൊടുത്ത് വെള്ളം വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവര്‍. 

വെച്ചൂച്ചിറ ജലപദ്ധതിയുടെ പരിധിയില്‍പ്പെട്ട സ്ഥലമാണ് വലിയപതാല്‍. ചേത്തയ്ക്കല്‍-കൂത്താട്ടുകുളം റോഡ് മണ്ണുമാന്തി ഉപയോഗിച്ച് വീതി കൂട്ടി പണിതപ്പോള്‍ വലിയപതാല്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ തകര്‍ന്നിരുന്നു. 5 വര്‍ഷം കഴിഞ്ഞിട്ടും പൈപ്പുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല. ഇതുമൂലം വലിയപതാല്‍ ഭാഗത്ത് ജലക്ഷാമം രൂക്ഷമാണ്. മഴ പെയ്ത് വെള്ളമായാല്‍ സ്വന്തം വീട്ടിലേക്കു മടങ്ങുമെന്ന് രതീഷ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com