വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയാൽ കനത്ത പിഴ, കണക്ഷൻ തത്കാലം വിച്ഛേദിക്കില്ല 

ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരും
വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയാൽ കനത്ത പിഴ, കണക്ഷൻ തത്കാലം വിച്ഛേദിക്കില്ല 
Updated on
1 min read

കൊച്ചി: കോവിഡ്ക്കാലത്ത് വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയാൽ ഉപഭോക്താക്കളിൽനിന്ന് നിന്ന് 18 ശതമാനം വരെ പിഴ ഈടാക്കും. ജൂൺ 20-ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരും. എന്നാൽ കണക്ഷൻ തത്കാലം വിച്ഛേദിക്കില്ല. 

ഏപ്രിൽ 19 മുതൽ ജൂൺ 20 വരെയുള്ള ബില്ലുകളിൽ സർച്ചാർജ് ഈടാക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ഈ കാലയളവിൽ നൽകിയ ബില്ലടയ്ക്കാൻ ഗുണഭോക്താക്കൾക്ക് ഡിസംബർവരെ സമയമുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം ബിൽ തവണകളായി അടയ്ക്കാൻ പ്രത്യേക ഓപ്ഷൻ വാങ്ങാതെ ഓൺലെെനായി ബിൽത്തുകയുടെ ഒരു പങ്ക് മാത്രം അടച്ച പല ഉപഭോക്താക്കൾക്കും ബാക്കി തുകയ്ക്ക് സർച്ചാർജ് അടയ്ക്കേണ്ടിവന്നതായി പരാതിയുണ്ട്. 

ഗുണഭോക്താക്കളിൽനിന്ന്‌ തത്കാലം അധിക സെക്യൂരിറ്റി ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനമെങ്കിലും കെട്ടിവെച്ചിരിക്കുന്ന തുകയിൽ കുറവ് വന്നാൽ അത് ബില്ലിൽ ഈടാക്കിനൽകും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com