ശബരിമല നട 14ന് തുറക്കും, പ്രവേശനം വിര്‍ച്വല്‍ ക്യൂ വഴി, ഒരേ സമയം 50 പേര്‍ക്കു ദര്‍ശനം, പമ്പാ സ്‌നാനം പാടില്ല

പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധന നടത്തും
ശബരിമല നട 14ന് തുറക്കും, പ്രവേശനം വിര്‍ച്വല്‍ ക്യൂ വഴി, ഒരേ സമയം 50 പേര്‍ക്കു ദര്‍ശനം, പമ്പാ സ്‌നാനം പാടില്ല
Updated on
1 min read

തിരുവനന്തപുരം: രണ്ടു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ശബരിമല ക്ഷേത്രത്തില്‍ ഈ മാസം 14 മുതല്‍ ഭക്തര്‍ക്കു പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരേ സമയം അന്‍പതു പേര്‍ക്കു ദര്‍ശനം നടത്താനാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഈ മാസം 14 മുതല്‍ 28 വരെയാണ് ശബരിമല നട തുറക്കുക. വിര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും പ്രവേശനം. മണിക്കൂറില്‍ ഇരുന്നൂറു പേര്‍ക്കു ദര്‍ശനത്തിന് അനുമതി നല്‍കും.

പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് പരിശോധന നടത്തും. വണ്ടിപ്പെരിയാര്‍ വഴി ഭക്തരെ കടത്തിവിടില്ല. പമ്പ വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. പമ്പാ സ്‌നാനം അനുവദിക്കില്ല

മാസപൂജയും ഉത്സവും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു തന്നെ നടത്താനാവും. അപ്പവും അരവണയും കൗണ്ടര്‍ വഴി നല്‍കില്ല. ഭക്തര്‍ക്കു താമസ സൗകര്യം ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്ഷേത്രങ്ങളില്‍ പോവുന്നതിനുള്ള പ്രായപരിധി പൂജാരിമാര്‍ക്കു ബാധകമല്ലെന്ന് മന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com