ശിവകുമാറിന്റെ ബിനാമിയെന്ന് കരുതുന്ന ഹരികുമാറിന്റെ ലോക്കറില്‍ നിന്ന് 155 പവന്‍ സ്വര്‍ണം കണ്ടെത്തി; കുരുക്ക് മുറുകുന്നു

പുത്തന്‍ ചന്തയിലുള്ള കനറാ ബാങ്കിലെ ലോക്കറില്‍ നിന്നാണ് 155 പവന്‍ സ്വര്‍ണം കണ്ടെത്തിയത്‌
ശിവകുമാറിന്റെ ബിനാമിയെന്ന് കരുതുന്ന ഹരികുമാറിന്റെ ലോക്കറില്‍ നിന്ന് 155 പവന്‍ സ്വര്‍ണം കണ്ടെത്തി; കുരുക്ക് മുറുകുന്നു
Updated on
1 min read

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ ബിനാമിയെന്ന് കരുതുന്ന ഹരികുമാറിന്റെ ലോക്കറില്‍ നിന്ന് സ്വര്‍ണം വിജിലന്‍സ് സ്വര്‍ണം കണ്ടെടുത്തു. വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയത് 155 പവന്‍ സ്വര്‍ണമാണ് കണ്ടെടുത്തത്. പുത്തന്‍ ചന്തയിലുള്ള കനറാ ബാങ്കിലെ ലോക്കറില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

നേരത്തെ വിഎസ് ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കര്‍ തുറന്നുപരിശോധിച്ചെങ്കിലും വിജിലന്‍സിന് ഒന്നും കണ്ടെത്താനായില്ല. വഴുതക്കാട്ടെ ബാങ്കിലെത്തിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ പരിശോധിച്ചത്. കഴിഞ്ഞ ദിവസം മുന്‍മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ  ലോക്കറിന്റെ താക്കോല്‍ ചോദിച്ചെങ്കിലും കാണാനില്ലന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ തുറന്നു പരിശോധിച്ചത്.

നേരത്തെ ഇടപാടുകള്‍ നടത്തരുതെന്ന് ചൂണ്ടാക്കാണിച്ച് വിജിലന്‍സ് ശിവകുമാറിന് കത്ത് നല്‍കിയിരുന്നു. താക്കോല്‍ ഇല്ലാത്തതിനാല്‍ ബാങ്ക് തന്നെ പ്രത്യേക സംവിധാനമൊരുക്കിയാണ് ലോക്കര്‍ തുറക്കാന്‍ സൗകര്യമൊരുക്കിയത്.

ദേവസ്വം, ആരോഗ്യം മന്ത്രിയായിരിക്കെ ബിനാമി പേരില്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് 17 മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു.  കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com