തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം 30 ശതമാനം കൂട്ടാൻ തീരുമാനം. 20,000 ലിറ്റർ വരെ ഉപയോഗിക്കുന്ന സ്ലാബിന് 30 ശതമാനം വരെ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. 20,000 ലിറ്ററിന് മുകളിലുള്ള ഉപയോഗത്തിന് 40 ശതമാനം മുതൽ 50 ശതമാനം വരെ വർധിപ്പിക്കാനും ശുപാർശയുണ്ട്.
ബിപിഎൽ കുടുംബങ്ങൾക്ക് 10,000 ലിറ്റർ വെള്ളം സൗജന്യമായി നൽകും. ഇതര വിഭാഗങ്ങൾക്ക് 3000 ലിറ്റർ വരെ സൗജന്യമായിരിക്കും. സംസ്ഥാനത്തെ ഉപഭോക്താക്കളിൽ 90 ശതമാനവും 15,000- 20,000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നു.
വെള്ളക്കരം കൂട്ടിയില്ലെങ്കിൽ ജല അതോറിറ്റി പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്. ഉത്പാദനച്ചെലവ് ഗണ്യമായി ഉയർന്നതും വൈദ്യുതി ചാർജിന് പ്രതിവർഷം വേണ്ടത് 300 കോടി രൂപണെന്നും വർധനയ്ക്ക് കാരണമായി പറയുന്നു. ശമ്പളം നൽകാൻ പോലും പ്രതിസന്ധിയാണെന്ന് ജല അതോറിറ്റി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates