സന്ധ്യയ്ക്കും ശില്‍പയ്ക്കും പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സൂചന; ജയില്‍ ചാടിയ വനിതാ തടവുകാരെ കണ്ടെത്താനാകാതെ പൊലീസ്

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് തടവുചാടിയ സന്ധ്യയ്ക്കും ശില്‍പയ്ക്കും പുറത്തുനിന്ന് സഹായം ലഭിച്ചിരുന്നതായി സൂചന
സന്ധ്യയ്ക്കും ശില്‍പയ്ക്കും പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സൂചന; ജയില്‍ ചാടിയ വനിതാ തടവുകാരെ കണ്ടെത്താനാകാതെ പൊലീസ്
Updated on
1 min read

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് തടവുചാടിയ സന്ധ്യയ്ക്കും ശില്‍പയ്ക്കും പുറത്തുനിന്ന് സഹായം ലഭിച്ചിരുന്നതായി സൂചന. ഇവര്‍ എവിടെയാണെന്ന് വിവരമൊന്നും ലഭിച്ചില്ല. തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. 

ചൊവ്വാഴ്ച വൈകുന്നേരം ജയില്‍ വളപ്പിന് പിന്‍വശത്തെ മതില്‍ ചാടിക്കടന്നാണ് ഇവര്‍ രക്ഷപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. മണക്കാട് ജംങ്ഷനില്‍ നിന്ന് ഓട്ടോയില്‍ കയറിയ ഇവര്‍ രാത്രി ഏഴരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. പണം വാങ്ങിവരാമെന്ന് പറഞ്ഞ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറിപ്പോയ ഇവര്‍ പിന്നീട് മടങ്ങിവന്നില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. 

മെഡിക്കല്‍ കോളജ് പരിസരത്ത് താത്കാലിക ജീവനക്കാരിയായി സന്ധ്യ കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. പണം സംഘടിപ്പിക്കാനാവും ഇവിടെയെത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ നിന്നും ചിലരെ ഫോണ്‍ ചെയ്തതായും സൂചനയുണ്ട്. ശില്‍പയ്ക്ക് തമിഴ്‌നാട്ടില്‍ സുഹൃത്തുക്കളുണ്ട്. അതാകും അയല്‍ സംസ്ഥാനത്തേക്ക് കടന്നേക്കാം എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നതിലേക്ക് നയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com