സമരത്തിനിടെ ലോറി ക്ലീനറെ കല്ലെറിഞ്ഞു കൊന്ന സംഭവം: മൂന്നുപേര്‍ കസ്റ്റഡിയില്‍

സമരത്തിനിടെ ലോറി ക്ലീനറെ കല്ലെറിഞ്ഞു കൊന്ന സംഭവം: മൂന്നുപേര്‍ കസ്റ്റഡിയില്‍

ലോറി സമരത്തിനിടെ ഉണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
Published on


പാലക്കാട്: ലോറി സമരത്തിനിടെ ഉണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കസബ പൊലീസാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ വാളയാര്‍ ചെക്ക്‌പോസ്റ്റിലായിരുന്നു സംഭവം. ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേര സമരാനുകൂലികള്‍ കല്ലെറിയുകയായിരുന്നു. മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു ലോറി. തടഞ്ഞിട്ടും നിര്‍ത്താതെ പോയ ലോറിക്ക് നേരെ സമരാനുകൂലികള്‍ കല്ലെറിയുകയായീരുന്നു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ക്ലീനര്‍ മുബാറകിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ അപകടനില തരണം ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com