സര്‍ക്കാരിന്റെത് അനുകൂല സമീപനം; സമരം അവസാനിപ്പിച്ച് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍

നിയമന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം
എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ച ശേഷം മാധ്യമങ്ങളെ കാണുന്നു
എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ച ശേഷം മാധ്യമങ്ങളെ കാണുന്നു
Updated on
1 min read

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്‌ നടയില്‍  എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. നിയമന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. ഉന്നയിച്ച പ്രധാനമുദ്രാവാക്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായെന്നും   ഇതേ തുടര്‍ന്നാണ്‌ സമരം അവസാനിപ്പിക്കാന്‍ തയ്യാറായതെന്ന്‌ എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിനൊപ്പം നിന്ന യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ഡിവൈഎഫ്‌ഐ, എഐവൈഎഫ് തുടങ്ങിയ യുവജനസംഘടനകള്‍ക്കും ഉദ്യോഗാര്‍ഥികള്‍ നന്ദി അറിയിച്ചു. 

ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ അനുകൂല സമീപനമാണുണ്ടായത്‌. വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന്‍ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. 

എന്നാല്‍ സി.പി.ഒ റാങ്കിലിസ്റ്റുലുള്ളവര്‍ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു. സര്‍ക്കാരിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. രേഖാമൂലം ഉറപ്പ് കിട്ടിയാല്‍ സമരം നിര്‍ത്തുമെന്ന് സി.പിഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com