സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫിസില്‍ കൊണ്ടുവരുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫിസില്‍ കൊണ്ടുവരുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: അവധിക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫീസില്‍ കൊണ്ടിവരുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കുട്ടികളെ ഓഫിസില്‍ കൊണ്ടിരുത്തി ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാക്കാതിരിക്കാന്‍ ഉത്തരവിറക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ഉത്തരവിറക്കി 30 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ നിര്‍ദേശം.

ഓഫീസ് സമയം ഉദ്യോഗസ്ഥര്‍ കുട്ടികളെ നോക്കാന്‍ ചെലവഴിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഷെഫിന്‍ കവടിയാര്‍ എ്ന്നയാള്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ നടപടി. സാധാരണക്കാര്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നതെന്ന് പരാതിയില്‍ പറയുന്നു. അവധിക്കാലമായതോടെ ഉദ്യോഗസ്ഥരുടെ കസേരയും മേശയും കൈയടക്കുന്നത് കുട്ടികളാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറും മറ്റും ഉപയോഗിക്കുന്നതും കുട്ടികളാണ്. ഫയല്‍ ബോര്‍ഡുകളും സര്‍ക്കാര്‍ പേപ്പറുകളുമാണ് കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാന്‍ നല്‍കുന്നത്- പരാതിയില്‍ പറയുന്നു.

കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തുന്നതിന് പകരം അവരെ സര്‍ഗാത്മകത പരിപോഷിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com