സ്ത്രീവിരുദ്ധ പരാമര്‍ശം : എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി

നിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ  ഭാഗമാണ് പരാമര്‍ശമെന്ന് പരാതിയില്‍ രമ്യ ചൂണ്ടിക്കാട്ടി
സ്ത്രീവിരുദ്ധ പരാമര്‍ശം : എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി
Updated on
1 min read

പാലക്കാട് : ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ മോശം പരാമര്‍ശത്തിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡീവൈഎസ്പി ഓഫീസിലെത്തിയാണ് രമ്യ പരാതി നല്‍കിയത്. തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ  ഭാഗമാണ് പരാമര്‍ശമെന്ന് പരാതിയില്‍ രമ്യ ചൂണ്ടിക്കാട്ടി. 

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെ ന്യായീകരിച്ച് രംഗത്തുവരികയായിരുന്നു ഇവിടത്തെ എംപി. കഴിഞ്ഞ പത്തു വര്‍ഷം അദ്ദേഹത്തെ ജയിപ്പിച്ച ജനങ്ങള്‍ ഇക്കാര്യം വിലയിരുത്തട്ടെ. മുഖ്യമന്ത്രി പിണറായി വിജയനോ, സര്‍ക്കാരോ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും രമ്യ പരാതി നല്‍കിയശേഷം പറഞ്ഞു. 

പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com