സ്ഥലംമാറ്റത്തിനും പോസ്റ്റിങ്ങിനും കൈക്കൂലി, മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി പണപ്പിരിവ് ; പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി, വിജിലന്‍സ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി

മരാമത്ത് പണിയുടെ ബില്‍ തയാറാക്കുമ്പോള്‍ കൈക്കൂലി, എസ്റ്റിമേറ്റ് പുതുക്കിയും പെരുപ്പിച്ചും അഴിമതി, പിഡബ്‌ള്യുഡി ടാര്‍ ഉള്‍പ്പെടെ നിര്‍മാണവസ്തുക്കള്‍ മറിച്ചുവിറ്റ് അഴിമതി
സ്ഥലംമാറ്റത്തിനും പോസ്റ്റിങ്ങിനും കൈക്കൂലി, മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി പണപ്പിരിവ് ; പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി, വിജിലന്‍സ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയെന്ന് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരില്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടന്നെന്നും 2015 ല്‍ വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സഭയില്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

വിജിലന്‍സ് റിപ്പോര്‍ട്ടിലെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ പ്രധാന അഴിമതി ആരോപണങ്ങള്‍ ഇവയാണ്. മരാമത്ത് പണിയുടെ ബില്‍ തയാറാക്കുമ്പോള്‍ കൈക്കൂലി, പണി പൂര്‍ത്തിയാകാതെ ബില്‍ പാസാക്കാന്‍ കൈക്കൂലി, എസ്റ്റിമേറ്റ് പുതുക്കിയും പെരുപ്പിച്ചും അഴിമതി, പിഡബ്‌ള്യുഡി ടാര്‍ ഉള്‍പ്പെടെ നിര്‍മാണവസ്തുക്കള്‍ മറിച്ചുവിറ്റ് അഴിമതി, ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിനും പോസ്റ്റിങ്ങിനും കൈക്കൂലി, മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടിയെന്ന പേരില്‍ പണപ്പിരിവ്,  കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ അഴിമതി, ടെലികോം പണിക്ക് റോഡ് മുറിക്കുന്നതിന് അളവെടുപ്പില്‍ ക്രമക്കേട് എന്നിവയെല്ലാം പൊതുമരാമത്തു വകുപ്പില്‍ നടമാടുകയാണ്. 

2015 ല്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് കാണുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തഫലമാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. പൊതുമരാമത്തുവകുപ്പിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരൊക്കെ അഴിമതി നടത്തിയിട്ടുണ്ടോ അവരാരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ പാളിച്ചയ്ക്ക് ഉത്തരവാദികളെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് മന്ത്രി ജി സുധാകരനും നിയമസഭയെ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com