സ്പ്രിം​ഗ്ളർ വിവാദം: വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ല; ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍; ഐടി വകുപ്പ് സെക്രട്ടറി

കോവിഡ്19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ലെന്ന് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കരന്‍
സ്പ്രിം​ഗ്ളർ വിവാദം: വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ല; ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍; ഐടി വകുപ്പ് സെക്രട്ടറി
Updated on
1 min read

തിരുവനന്തപുരം: കോവിഡ്19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ലെന്ന് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കരന്‍. സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചിതായും അദ്ദേഹം പറഞ്ഞു ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. ഇക്കാര്യം കസ്റ്റമൈസേഷന്‍ കരാറിലും ഉണ്ടെന്ന് ഐടി വകുപ്പ് സെക്രട്ടറി  പറഞ്ഞു.

കോവിഡ്19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിം​ഗ്ളറിന്റെവെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് ഡേറ്റ പുറത്ത് പോകാന്‍ കാരണമാകുമെന്നും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.  ആദ്യം ഇക്കാര്യം നിഷേധിച്ച സര്‍ക്കാര്‍ പിന്നീട് സ്പ്രിം​ഗ്ളർ സൈറ്റില്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ സൈറ്റിലേക്ക് നല്‍കിയാല്‍ മതിയെന്നും നിര്‍ദേശം നല്‍കി.

ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിവരങ്ങള്‍ ഐടി വകുപ്പ് നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിം​ഗ്ളർ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ഈ ഇടപാടിലെ ദുരൂഹത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com