സ്വപ്നയെ കെടി ജലീല്‍ വിളിച്ചത് 9 തവണ; സരിത്ത് ശിവശങ്കരനെ വിളിച്ചത് നിരവധി തവണ

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള ഫോണ്‍വിളിയുടെ രേഖകളാണ് പുറത്തുവന്നത്
സ്വപ്നയെ കെടി ജലീല്‍ വിളിച്ചത് 9 തവണ; സരിത്ത് ശിവശങ്കരനെ വിളിച്ചത് നിരവധി തവണ
Updated on
1 min read

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായ സരിത്ത് നിരവധി തവണ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ വിളിച്ചുവെന്ന് ഫോണ്‍രേഖകള്‍. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള ഫോണ്‍വിളിയുടെ രേഖകളാണ് പുറത്തുവന്നത്.

നിരവധി തവണയാണ് ഇവര്‍ തമ്മില്‍ സംസാരം നടന്നത്. ചില സംസാരങ്ങള്‍ 12 മിനിറ്റിലേറെ നീളുകയും ചെയ്തിട്ടുണ്ട്. ശിവശങ്കരനും സ്വപ്‌നയും മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സരിത്തുമായും അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഫോണ്‍ രേഖകള്‍.

സ്വപ്‌നയുമായി മന്ത്രി കെടി ജലീല്‍ 9 തവണയാണ് സംസാരിച്ചത്. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടതിനനുസരിച്ച് സ്വപ്‌നയുമായി സംസാരിച്ചത്. റംസാന്‍ കാലത്ത് കിറ്റുകളുമായി ബന്ധപ്പെട്ടായിരുന്നു വിളിച്ചതെന്നാണ് ജലീലിന്റെ മറുപടി.

ശിവശങ്കര്‍ താമസിച്ച ഫ്‌ലാറ്റിലാണ്് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗുഢാലോചനകള്‍ നടന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സ്വര്‍ണം വന്ന ദിവസങ്ങളിലെല്ലാം ശിവശങ്കരനും സരിത്തും തമ്മില്‍ ഫോണ്‍ വിളിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com