ഉയരക്കാഴ്ചകള്‍, ലോകത്തിലെ പ്രധാനപ്പെട്ട 5 റോപ്പ് വേകള്‍

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോപ്പ് വേ ഷിംലയില്‍ വരികയാണ്.
Rope way

കാഴ്ചകള്‍ ഉയരങ്ങളില്‍ നിന്ന് കാണുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോപ്പ് വേ ഷിംലയില്‍ വരികയാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ പ്രോജക്ടിന്റെ ജോലികള്‍ ആരംഭിക്കും. ഇതുപോലെ ലോകത്ത് ധാരാളം റോപ്പ് വേകള്‍ ഉണ്ട്. പ്രധാനപ്പെട്ട അഞ്ച് റോപ്പ് വേകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. മി ടെലിഫെഫിക്കോ, ബൊളീവിയ

Rope way

ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതുമായ റോപ്പ് വേയാണ് ഇവിടെയുള്ളത്. മി ടെലിഫെറിക്കോ ലാപാസിന്റെ മധ്യഭാഗത്ത് നിന്ന് നഗരത്തിന് മുകളിലുള്ള എല്‍ ആള്‍ട്ടോ ജില്ലയിലേയ്ക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഇത് നിര്‍മിച്ചത്. 2014ല്‍ ലാണ് ഇത് തുറന്നത്. 11 കിലേമീറ്ററാണ് ദൂരം. 234 ദശലക്ഷം ഡോളര്‍ ചെലവായി. മണിക്കൂറില്‍ 18,000 യാത്രക്കാരെ വഹിക്കാന്‍ കഴിയും. പ്രാദേശിക തൊഴിലാളികളുടെ യാത്രാ സമയം കുറയ്ക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശമെങ്കിലും മഞ്ഞുമൂടിയ ആന്‍ഡീസിന്റെ മനോഹരമായ കാഴ്ചകള്‍ ഏതൊരു വിനോദ സഞ്ചാരിയുടേയും മനം കവരുന്നതാണ്.

2. പീക്ക് 2 പീക്ക് ഗൊണ്ടോള, കാനഡ

Rope way

രണ്ട് പര്‍വത ശിഖരങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഒരേയൊരു പീക്ക് 2 പീക്ക് ഗൊണ്ടോള റോപ്പ് വേ. 4. 4 കിലോമീറ്റര്‍ ആണ് ദൂരം. 2008ല്‍ ഉദ്ഘാടന ചടങ്ങില്‍ നിരവധി റെഡ്ബുള്‍ അത്‌ലറ്റുകളാണ് ഗൊണ്ടോളയുടെ മധ്യ ഭാഗത്തു നിന്ന് ബെയ്‌സ് ജപിംങ് നടത്തിയത്.

3. ട്വിറ്റ്‌ലിസ് റോട്ടയര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്

Rope way

സമുദ്ര നിരപ്പില്‍ നിന്ന് 3,020 മീറ്റര്‍ ഉയരമുള്ള ടിറ്റ്‌ലിസ് പര്‍വതത്തിന്റെ മുകളിലൂടെ സഞ്ചരിക്കാം. വെറും അഞ്ച് മിനിറ്റിനുള്ളില്‍ യാത്രക്കാരെ എത്തിക്കും.

4. ഷുഗര്‍ലോഫ് മൗണ്ടന്‍ ഗൊണ്ടോള, ബ്രസീല്‍

Rope way

1912ല്‍ തുടങ്ങിയ ഈ റോപ്പ് വേയില്‍ ഏകദേശം 37 ദശലക്ഷത്തിലധികം ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. ഓരോ ക്യാബിനും 65 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണ്. മൂണ്‍റേക്കര്‍ ഉള്‍പ്പെടെ നിരവധി സിനിമകളുടെ ചിത്രീകരണവും ഈ റോപ്പ് വേയില്‍ നടന്നിട്ടുണ്ട്.

5. വാനോയ്‌സ് എക്‌സ്പ്രസ്, ഫ്രാന്‍സ്

Rope way

ഡബിള്‍ ഡെക്കര്‍ ക്യാബിനുകളാണ് പ്രത്യേകത. ഓരോന്നിനും 200 യാത്രക്കാരെ വഹിക്കാനും കഴിയും. 1842 മീറ്റര്‍ യാത്രയ്ക്ക് നാല് മിനിറ്റ് മാത്രമേ എടുക്കൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com