'പറയുന്നതെല്ലാം പച്ചക്കള്ളം'- ട്രംപിന്റെ ലൈവ് പകുതിയില്‍ അവസാനിപ്പിച്ച് അമേരിക്കന്‍ ചാനലുകള്‍

'പറയുന്നതെല്ലാം പച്ചക്കള്ളം'- ട്രംപിന്റെ ലൈവ് പകുതിയില്‍ അവസാനിപ്പിച്ച് അമേരിക്കന്‍ ചാനലുകള്‍
'പറയുന്നതെല്ലാം പച്ചക്കള്ളം'- ട്രംപിന്റെ ലൈവ് പകുതിയില്‍ അവസാനിപ്പിച്ച് അമേരിക്കന്‍ ചാനലുകള്‍
Updated on
1 min read

ന്യൂയോര്‍ക്ക്:  പൊതു വേദിയിലും മറ്റും സംസാരിക്കാന്‍ അവസരം കിട്ടുമ്പോഴെല്ലാം തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെക്കുറിച്ച് കടന്നാക്രമിച്ച് പറയുന്ന ശൈലിയാണ് പ്രസിഡന്റെ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടങ്ങളിലെല്ലാം ട്രംപ് സ്വീകരിച്ചിട്ടുള്ളത്. മാധ്യമങ്ങള്‍ക്ക് നല്‍കുന്ന തത്സമയ പ്രസ്താവനകളിലും വിമര്‍ശനത്തിന് ഒരു മയവും വരുത്താറില്ല ട്രംപ്. അതിന് വേണ്ടി എന്ത് പച്ചക്കള്ളം പറയാനും നിലവിലെ പ്രസിഡന്റ് മടികാണിക്കാറില്ല. 

ഇപ്പോഴിതാ അമേരിക്കയിലെ മിക്ക ടിവി ചാനലുകളും ട്രംപിന്റെ പ്രസ്താവനകള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിയതായുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപിന്റെ ലൈവ് ടിവി ചാനലുകള്‍ നിര്‍ത്തിയത്. തെറ്റായ വിവരങ്ങള്‍ ട്രംപ് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് ലൈവ് പകുതി വച്ച് ചാനലുകള്‍ അവസാനിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡെമോക്രാറ്റുകള്‍ കള്ള വോട്ട് ചെയ്യുകയാണെന്ന ആരോപണം ട്രംപ് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റിന്റെ സംഭാഷണം തടസപ്പെടുത്തുക മാത്രമല്ല അദ്ദേഹത്തെ തിരുത്തുക കൂടി ചെയ്യുകയാണ് തങ്ങളെന്ന് അവകാശപ്പെട്ടായിരുന്നു ടിവി ചാനലുകളുടെ നടപടി. 

തെരഞ്ഞടുപ്പ് അട്ടിമറിക്കപ്പെടുകയാണെന്ന് പ്രസിഡന്റ് തന്നെ ഒരു തെളിവുമില്ലാതെ ജനത്തിനോട് പറയുന്നത് കേള്‍ക്കേണ്ട ദുരവസ്ഥയാണ് ഇപ്പോള്‍. അമേരിക്കയെ സംബന്ധിച്ച് ഏറ്റവും മോശകരമായ ഒരു രാത്രിയാണിത്. മറ്റൊരു ചാനല്‍ ലൈവ് അവസാനിപ്പിച്ച് പറഞ്ഞു. 

തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് നുണയുടെ മേല്‍ വീണ്ടും വീണ്ടും നുണകളുടെ കൂമ്പാരം സൃഷ്ടിച്ച് ദുര്‍വ്യാഖ്യാനം ചയ്യുകയാണ് അദ്ദേഹം. ട്രംപിനെ ബഹിഷ്‌കരിക്കുന്നതായി ചൂണ്ടിക്കാട്ടി വേറെയൊരു ചാനലും പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

അതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തോടടുക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും ബൈഡന്‍ മുന്നിലാണെന്നും ട്രംപിന്റെ പരാജയം ഏറെക്കുറെ ഉറപ്പായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com