ജയില്‍ ചാടാന്‍ തിക്കും തിരക്കും, കോംഗോയില്‍ 129 തടവുകാര്‍ മരിച്ചു

1,500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോംഗോയിലെ പ്രധാന ജയിലാണ് മകാല
Makala jail
മകാല ജയിലില്‍ നിന്നുമുള്ള ദൃശ്യംവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ബ്രസാവില്ല്: കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍ വെടിയേറ്റും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്.

Makala jail
ഭാര്യക്ക് നിരന്തരം മയക്കു മരുന്നു നല്‍കി; 72 പുരുഷന്‍മാരെക്കൊണ്ട് 92 തവണ ബലാത്സംഗം ചെയ്യിപ്പിച്ചു, ഭര്‍ത്താവിന്റെ വിചാരണ തുടങ്ങി

കോംഗോ ആഭ്യന്തര മന്ത്രി ജാക്വമിന്‍ ഷബാനി എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ സുരക്ഷാ വിഭാഗങ്ങളുടെ തലവന്‍മാരുമായി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. പരിക്കേറ്റ 59 പേര്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1,500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോംഗോയിലെ പ്രധാന ജയിലാണ് മകാല. വിചാരണ തടവുകാരാണ് കൂടുതലും. 12,000 തടവുകാരാണ് ഇവിടെയുള്ളതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ജയിലിനുള്ളില്‍ വെടിവയ്പ്പ് നടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com