ഇരട്ട ഹൃദയാഘാതം; ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് 33-ാം വയസിൽ അന്തരിച്ചു

ഒരാഴ്‌ച കോമ അവസ്ഥയിലായിരുന്നു ലാരിസ
ലാരിസ ബോർജസ്/ ഇൻസ്റ്റഗ്രാം
ലാരിസ ബോർജസ്/ ഇൻസ്റ്റഗ്രാം
Updated on
1 min read

ബ്രസീലിയ: ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 33 വയസായിരുന്നു. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗ്രമദോയിലേക്കുള്ള യാത്രക്കിടെ ആഗസ്റ്റ് 20നാണ് ലാരിസ ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ലാരിസ കോമ അവസ്ഥയിലായിരുന്നു.

അതിനിടെ ആഗസ്റ്റ് 28ന് രണ്ടാമതും ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. ലാരിസയുടെ കുടുംബമാണ് മരണവാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ശരീരത്തിൽ മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും കടന്നതായി സംശയിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ  ഗുസ്താവോ ബാർസെല്ലസ് പ്രതികരിച്ചു.

വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫിറ്റ്നസ്, ഫാഷൻ, യാത്ര സംബന്ധിക്കുന്ന വിവരങ്ങൾ ലാരിസ ഇൻസ്റ്റഗ്രാമിലൂടെ പതിവായി പങ്കുവെക്കുമായിരുന്നു. ഇൻസ്റ്റഗ്രാമിൽ 30,000ത്തിന് മുകളിൽ ആരാധകരുണ്ട് ലാരിസയ്‌ക്ക്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com