ഭൂമിക്ക് മുകളിൽ ആണവ യുദ്ധഭീതി; ആഗോള ആണവായുധ മത്സരം 119 ബില്യൺ ഡോളറിൽ; ചിലവഴിക്കലിൽ ആറാം സ്ഥാനത്ത് ഇന്ത്യ

മുൻ വർഷത്തെ അപേക്ഷിച്ച് ആണവ ചിലവുകളിൽ 19 ശതമാനത്തിന്റെ വൻ വർദ്ധനവ്
Nuclear spending
Nuclear spending
Edited By:
Updated on
2 min read

ന്യൂയോർക്ക്: ലോകരാജ്യങ്ങൾക്കിടയിലെ പ്രാദേശിക തർക്കങ്ങളും കടുത്ത മത്സരങ്ങളും മൂലം ആഗോള ആണവായുധ വിനിയോഗം റെക്കോർഡ് വർദ്ധനവിലേക്ക്. അന്താരാഷ്ട്ര ആണവായുധ നിർമാർജന കൂട്ടായ്മയായ ഐകാൻ , സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആണവ പദ്ധതികൾക്കായി വിവിധ രാജ്യങ്ങൾ ചിലവഴിക്കുന്ന തുക 119 ബില്യൺ ഡോളറിൽ (ഏകദേശം 11.33 ലക്ഷം കോടി ഇന്ത്യൻ രൂപ) എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഗോള ആണവ ചിലവുകളിൽ മാത്രം 19 ശതമാനത്തിന്റെ വൻ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു സെക്കൻഡിൽ 3.58 ലക്ഷം രൂപ ; ഞെട്ടിക്കുന്ന കണക്കുകൾ

ആണവായുധങ്ങൾ കൈവശമുള്ള ലോകത്തിലെ 9 പ്രധാന രാജ്യങ്ങൾ ചേർന്ന് ഒരു സെക്കൻഡിൽ ഏകദേശം 3,768 ഡോളറാണ് ( 3.58 ലക്ഷം രൂപ) ഈ വിനാശകരമായ ആയുധങ്ങൾക്കായി ചിലവഴിക്കുന്നത്. ഒരു ദിവസം ഇതിനായി വിനിയോഗിക്കുന്നത് 326 മില്യൺ ഡോളറാണ്. കഴിഞ്ഞ 5 വർഷത്തെ മാത്രം കണക്കെടുത്താൽ ഈ രാജ്യങ്ങൾ തങ്ങളുടെ ആണവ പ്രതിരോധ-ആക്രമണ സംവിധാനങ്ങൾക്കായി 470 ബില്യൺ ഡോളറിലധികം ഒഴുക്കിക്കഴിഞ്ഞു. വികസന പ്രവർത്തനങ്ങൾക്കും ദാരിദ്ര്യ നിർമാർജനത്തിനുമായി ഉപയോഗിക്കേണ്ട വൻ തുകയാണ് ഇത്തരത്തിൽ യുദ്ധസജ്ജീകരണങ്ങൾക്കായി മാറ്റിവെക്കുന്നത്.

Nuclear Spending stats
Nuclear Spending statsAI Generated

ആരാണ് വൻതോതിൽ പണമൊഴുക്കുന്നത്?

അമേരിക്ക : 69.2 ബില്യൺ ഡോളർ (ഏകദേശം 6.59 ലക്ഷം കോടി രൂപ) – ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്ക, മറ്റ് 8 ആണവ രാജ്യങ്ങൾ എല്ലാം കൂടി ഒന്നിച്ച് ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് ആണവ മേഖലയിലേക്ക് ഒറ്റയ്ക്ക് ഒഴുക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 12.4 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് അമേരിക്ക വരുത്തിയത്.

ചൈന 13.5 ബില്യൺ ഡോളർ (ഏകദേശം 1.28 ലക്ഷം കോടി രൂപ) – രണ്ടാം സ്ഥാനത്തുള്ള ചൈനയാണ് നിലവിൽ ലോകത്ത് ഏറ്റവും വേഗത്തിൽ തങ്ങളുടെ ആണവായുധ ശേഖരം വിപുലീകരിക്കുന്ന രാജ്യം.

ബ്രിട്ടൻ : 12.6 ബില്യൺ ഡോളർ (ഏകദേശം 1.20 ലക്ഷം കോടി രൂപ)– ആയുധ നവീകരണത്തിനായി വൻ തുക നീക്കിവെച്ച ബ്രിട്ടൻ ഇത്തവണ ചിലവഴിക്കലിൽ റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി.

റഷ്യ : 9.5 ബില്യൺ ഡോളർ (ഏകദേശം 90,470 കോടി രൂപ) – കടുത്ത സാമ്പത്തിക ഉപരോധങ്ങളും പ്രതിസന്ധികളും നേരിടുന്നുണ്ടെങ്കിലും റഷ്യ തങ്ങളുടെ ആണവ ചിലവുകളിൽ 6 ശതമാനത്തിന്റെ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

Nuclear spending
ഉറങ്ങിക്കിടക്കുമ്പോള്‍ ജനവാസ കേന്ദ്രത്തില്‍ പാക് വ്യോമാക്രമണം ; അഫ്ഗാനില്‍ 11 കുട്ടികള്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു

ഇന്ത്യയുടെ സ്ഥാനം എവിടെ?

ആഗോള ആണവ ചിലവഴിക്കൽ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ ആണവായുധ വികസനത്തിനായി 2.5 ബില്യൺ ഡോളർ വിനിയോഗിച്ചു. അയൽരാജ്യമായ പാകിസ്ഥാൻ ഇതേ കാലയളവിൽ ചിലവഴിച്ച തുകയെക്കാൾ (1.1 ബില്യൺ ഡോളർ) ഇരട്ടിയിലധികമാണിത്. എന്നാൽ ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ചിലവ് ചൈനയേക്കാൾ 5 മടങ്ങും, അമേരിക്കയേക്കാൾ 28 മടങ്ങും കുറവാണ്.

Nuclear spending
എച്ച്-1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ചത് റദ്ദാക്കി അമേരിക്കൻ കോടതി; ഇന്ത്യക്കാർക്ക് എങ്ങനെ ​ഗുണകരമാകും?

തന്ത്രപരമായ സുരക്ഷാ വിശകലനങ്ങൾ പ്രകാരം ചൈനയുടെ അതിവേഗത്തിലുള്ള ആണവ വ്യാപനവും ഏഷ്യൻ പസഫിക് മേഖലയിലെ സ്വാധീന ഉറപ്പിക്കലുമാണ് ഇന്ത്യയെ തങ്ങളുടെ ആണവ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രേരിപ്പിക്കുന്നത്. എസ്ഐപിആർഐ യുടെ വിവരങ്ങൾ പ്രകാരം ഇന്ത്യയുടെ ആകെ ആണവ യുദ്ധമുന്നണികളുടെ എണ്ണം ഇപ്പോൾ ഏകദേശം 190 ആയി ഉയർന്നിട്ടുണ്ട്. ഇത് പാകിസ്ഥാന്റെ പക്കലുള്ള ശേഖരത്തേക്കാൾ (170) കൂടുതലാണെങ്കിലും ചൈനയുടെ കയ്യിലുള്ള ഭീമമായ ആയുധ ശേഖരത്തിന് (620) വളരെ പിന്നിലാണ്.

ഭാവിയെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങൾ

കാലാവസ്ഥാ വ്യതിയാനവും പട്ടിണിയും പോലുള്ള ആഗോള പ്രതിസന്ധികൾ ലോകം നേരിടുന്ന ഈ കാലഘട്ടത്തിൽ, ആണവായുധങ്ങൾക്കായി നടത്തുന്ന ഈ പണമൊഴുക്ക് ഭാവി തലമുറകളെ കനത്ത സാമ്പത്തിക ബാധ്യതകളിലേക്കും ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന യുദ്ധഭീതിയിലേക്കും തള്ളിവിടുകയാണെന്ന് ഐകാൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇതിനകം തന്നെ ആണവ നിയന്ത്രണ സംവിധാനങ്ങളിലേക്ക് കൃത്രിമ ബുദ്ധി പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ പരീക്ഷണാടിസ്ഥാനത്തിൽ കടന്നുവരുന്നത് അബദ്ധവശാലുള്ള ആണവ യുദ്ധങ്ങളുടെ അപകടസാധ്യത ഇരട്ടിയാക്കുന്നതായും പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Summary

The global nuclear arms race has witnessed an unprecedented 19% surge, with nine nuclear-armed nations spending a combined record total of nearly $119 billion ($118.8 billion) on their nuclear arsenals, according to the latest data from ICAN and SIPRI.

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com