നെതന്യാഹുവിന്റെ വസതി ലക്ഷ്യം, ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം

ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല
netanyahu
നെതന്യാഹുഫയല്‍
Updated on
1 min read

ടെല്‍ അവീവ്: ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ വധത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി ലക്ഷ്യംവച്ച് ഡ്രോണ്‍ ആക്രമണം. ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണാണ് നെതന്യാഹുവിന്റെ വസതിക്ക് സമീപം പൊട്ടിത്തെറിച്ചത്. ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല. നെതന്യാഹു സുരക്ഷിതനാണെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

മൂന്ന് ഡ്രോണുകളാണ് ലെബനനില്‍ നിന്ന് വിക്ഷേപിച്ചത് ഇതില്‍ രണ്ടെണ്ണം ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു. ശനിയാഴ്ച രാവിലെയായിരുന്നു ഹിസ്ബുള്ളയുടെ അപ്രതീക്ഷിത ആക്രമണം. മൂന്നാമത്തേതാണ് നെതന്യാഹുവിന്റെ വസതിക്ക് സമീപം കെട്ടിടത്തില്‍ പതിക്കുകയായിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തെക്കന്‍ ഗാസയിലെ റാഫയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പുതിയ തലവന്‍ യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിനെ ലക്ഷ്യം വിട്ട് ആക്രമണമുണ്ടായത്.

യഹ്യ സിന്‍വറിന്റെ മരണത്തിന് പിന്നാലെ വീര രക്തസാക്ഷിയെന്ന വിശേഷണത്തോടെ ഹമാസ് പ്രസ്താവനയിറക്കിയിരുന്നു. യുദ്ധം തുടരുമെന്നും ഇസ്രയേല്‍ സേന ഗാസയില്‍ നിന്നു പൂര്‍ണമായി പിന്‍വാങ്ങുന്നതുവരെ ബന്ദികളെ വിട്ടയയ്ക്കില്ലെന്നുമാണ് സിന്‍വറിന്റെ ഖത്തറിലെ ഡപ്യൂട്ടി കമാന്‍ഡര്‍ ഖലീല്‍ അല്‍ ഹായ പ്രഖ്യാപിച്ചത്.

ബന്ദികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിനു തടസം നിന്നയാളാണ് യഹ്യ സിന്‍വറെന്നും ഹമാസ് ആയുധം താഴെവയ്ക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ നാളെത്തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നും ഗാസയെ അഭിസംബോധന ചെയ്ത ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

'He has no sense'; Netanyahu is the reason for the delay in the peace deal; Trump sharply criticizes
 Kumarakrupa bungalow
Iran Israel War
Netanyahu and Modi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com