യുഎസില്‍ പൊലീസ് വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു: ക്രിമിനല്‍ കുറ്റം ഒഴിവാക്കിയതിനെതിരെ ഇന്ത്യ

കഴിഞ്ഞവര്‍ഷം ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനം ഇടിച്ച് മരിച്ചത്
ജാഹ്നവി കണ്ടുല
ജാഹ്നവി കണ്ടുലഎക്‌സ്
Updated on
1 min read

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ.

കഴിഞ്ഞവര്‍ഷം ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനം ഇടിച്ച് മരിച്ചത്. കേസില്‍ സിയാറ്റില്‍ പൊലീസ് ഓഫിസര്‍ കെവിന്‍ ഡേവിനെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കിയ യുഎസ് കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസി സിയാറ്റില്‍ അറ്റോര്‍ണി ജനറല്‍ ഓഫിസില്‍ ഹര്‍ജി നല്‍കി.

ജാഹ്നവി കണ്ടുലയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിയാറ്റില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന നിലപാടിനെതിരെയാണ് ഇന്ത്യ രംഗത്ത് വന്നിരുന്നത്.

ജാഹ്നവി കണ്ടുല
ചന്ദ്രനില്‍ ഇനിയല്‍പ്പം 'സ്വകാര്യം'!, ഒഡീസിയസ് വിജയകരമായി പറന്നിറങ്ങി, പുതിയ ചരിത്രം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിയാറ്റില്‍ പൊലീസ് ഓഫിസര്‍ ഡാനിയല്‍ ഓഡറിന്റെ സഹപ്രവര്‍ത്തകനായ കെവിന്‍ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സ്വദേശിനിയായ ജാഹ്നവി കണ്ടുല കൊല്ലപ്പെട്ടത്. ജാഹ്നവിയെ അമിത വേഗത്തിലെത്തിയ യു എസ് പൊലീസിന്റെ പട്രോളിങ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്ന ശേഷം മരണത്തെ കുറിച്ച് പറയുന്നതിനിടെ ഓഫിസര്‍ ഡാനിയല്‍ ഓഡറര്‍ ചിരിക്കുന്നതായി സിയാറ്റില്‍ പൊലീസ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമായിരുന്നു. അവള്‍ മരിച്ചു എന്നു പറഞ്ഞ് പൊലീസ് ഓഫിസര്‍ ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com