ഇങ്ങനെയായാല്‍ ശരിയാവില്ല, ജനങ്ങളെ കല്യാണം കഴിപ്പിക്കാന്‍ ജപ്പാന്‍, സര്‍ക്കാര്‍ വക ഡേറ്റിങ് ആപ്പ്

സര്‍ക്കാര്‍ സേവനത്തിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം
Japan government to release dating app
ജനന നിരക്കില്‍ ഇടിവ്; ജനങ്ങള്‍ക്ക് വിവാഹത്തോട വിമുഖത, ഡേറ്റിങ് ആപ്പ് പുറത്തിറക്കാന്‍ ജപ്പാന്‍ ഭരണകൂടംപ്രതീകാത്മക ചിത്രം
Updated on
1 min read

ടോക്കിയോ: രാജ്യത്തെ ജനനനിരക്കിലുണ്ടായ വന്‍ ഇടിവ് പരിഹരിക്കാന്‍ സ്വന്തം ഡേറ്റിങ് ആപ്പ് പുറത്തിറക്കാന്‍ ജപ്പാന്‍ ഭരണകൂടം. സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നിര്‍മിച്ച ഈ ആപ്ലിക്കേഷന്‍ ഇടന്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഗരവാസികള്‍ക്ക് വിവാഹത്തോടും കുടുംബമെന്ന വ്യവസ്ഥയോടും വിമുഖതയുള്ളതാണ് രാജ്യത്തെ ജനസംഖ്യ കുത്തനെയിടിയാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ജനന നിരക്ക് കൂട്ടാന്‍ ഡേറ്റിങ് ആപ്പ് പുറത്തിറക്കി, വിവാഹവും കുടുംബ ബന്ധങ്ങളും പ്രോല്‍സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമപരമായി സിംഗിള്‍ ആയവര്‍ക്ക് മാത്രമാണ് പുതിയ ഡേറ്റിങ് ആപ്പില്‍ 'പ്രവേശനം'. ആപ്പില്‍ കയറുന്നവരെല്ലാം 'കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന' സാക്ഷ്യപത്രവും ലോഗിന്‍ ചെയ്യുമ്പോള്‍ നല്‍കണം.

പണം നല്‍കിയാണ് ആപ്പ് ഉപയോഗിക്കാനാവുക. നിയമപരമായി വിവാഹിതരല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും വിവാഹിതരാകാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്തും നല്‍കണം. ഉപഭോക്താവിന്റെ വാര്‍ഷിക വരുമാനം വ്യക്തമാക്കുന്നതിനുള്ള നികുതി രേഖയും ഉപഭോക്താവ് നല്‍കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Japan government to release dating app
ടൊറന്റോ എയര്‍പോര്‍ട്ടില്‍ വീണ്ടും അപകടം; എയര്‍ കാനഡ വിമാനത്തിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍, വിഡിയോ

അവിവാഹിതരായവരില്‍ 70 ശതമാനം ആളുകളും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന മാച്ച്മേക്കിങ് പരിപാടികളിലും ഡേറ്റിങ് ആപ്പുകളിലും കയറി പങ്കാളിയെ തിരയാതെ വന്നതോടെയാണ് പുതിയ സംരംഭത്തിലേക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി ഇറങ്ങിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജപ്പാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023 ല്‍ 5,727,277 കുട്ടികളാണ് ജനിച്ചത്. 2022 നെ അപേക്ഷിച്ച് ഇത് 5.6 ശതമാനം കുറവാണ്. 1899 ന് ശേഷം ഇതാദ്യമായാണ് ജനന നിരക്ക് ഇത്രയും കുറയുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com