ബാഗില്‍ പാറ്റയും ഈച്ചയും കോണ്ടവും വരെ; ലക്ഷ്വറി ഹോട്ടലിലെ താമസത്തിനായി 'വെറൈറ്റി' തട്ടിപ്പ് നടത്തി 21 കാരന്‍

ഒരേ ഹോട്ടലില്‍ തന്നെ പലതവണ മുറിയെടുക്കാനെത്തിയതോടെയാണ് സംശയം തോന്നിയത്.
ബാഗില്‍ പാറ്റയും ഈച്ചയും കോണ്ടവും വരെ; ലക്ഷ്വറി ഹോട്ടലിലെ താമസത്തിനായി 'വെറൈറ്റി' തട്ടിപ്പ് നടത്തി 21 കാരന്‍
Updated on
1 min read

ബീജിങ്: ലക്ഷ്വറി ഹോട്ടലിലെ താമസത്തിന് വേണ്ടി ചൈനയില്‍ 21 കാരന്‍ ചെയ്ത കടുംകൈ ചിന്തിക്കാന്‍ പറ്റാത്തതാണ്. പാറ്റകളേയും പ്രാണികളേയും ഉപയോഗിച്ച കോണ്ടവും ആണ് കക്ഷിയുടെ ആയുധം. സംഭവം ഇങ്ങനെ:

21 കാരനായ ജിയാങ് ആഡംബര ഹോട്ടലുകളില്‍ താമസിക്കുന്നതിന് വേണ്ടി മുറി അന്വേഷിച്ച് എത്തും. കൈയില്‍ കരുതിയ ബാഗില്‍ പാറ്റകള്‍, ഈച്ചകള്‍, പ്രാണികള്‍ എന്തിന് ഉപയോഗിച്ച കോണ്ടം വരെ ഉണ്ടാകും. ഒന്നോ രണ്ടോ ദിവസം മുറിയില്‍ സുഖലോലുപതയില്‍ താമസിക്കും. അതിന് ശേഷം മുറിയില്‍ പാറ്റയേയും പ്രാണികളേയും ഹോട്ടല്‍ മുറിയില്‍ കണ്ടെന്ന് പറഞ്ഞ് ജീവനക്കാരോട് പരാതി പറയും. തനിക്ക് നേരിട്ട ബുദ്ധിമുട്ടില്‍ നഷ്ടപരിഹാരം ആവശ്യപ്പെടും. അല്ലെങ്കില്‍ ഹോട്ടലിന്റെ വൃത്തിക്കുറവിനെക്കുറിച്ച് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തും. ഹോട്ടലിന്റെ പേര് നഷ്ടപ്പെടാതിരിക്കാന്‍ ഒട്ടുമിക്ക പേരും നഷ്ടപരിഹാരം നല്‍കി പ്രശ്‌നം ഒതുക്കി തീര്‍ക്കും. നഷ്ടപരിഹാരമോ സൗജന്യ താമസമോ ആണ് മിക്കപ്പോഴും ജിയാങ് ആവശ്യപ്പെടാറുള്ളത്.

ഒരേ ഹോട്ടലില്‍ തന്നെ പലതവണ മുറിയെടുക്കാനെത്തിയതോടെയാണ് സംശയം തോന്നിയത്. സമാനമായ പരാതികള്‍ മറ്റ് ഹോട്ടലുകാരില്‍ നിന്നും ഉയര്‍ന്നു വന്നു. കസ്റ്റമര്‍ ഒരേ ആളാണെന്ന് ഹോട്ടലുകാര്‍ക്ക് മനസിലായി. അങ്ങനെ അവസാനം ഒരു ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ സമയത്താണ് പൊലീസ് ഇയാളെ പിടികൂടുന്നത്. പിടിയിലാകുമ്പോള്‍ തട്ടിപ്പ് നടത്താനായി കൊണ്ടു വന്ന 23 പായ്ക്കറ്റുകളും പിടിച്ചെടുത്തു. ഇത്തരത്തില്‍ കഴിഞ്ഞ പത്ത് മാസമായി 63 ഹോട്ടലുകളിലാണ് ജിയാങ് തട്ടിപ്പ് നടത്തിയത്.

ചോദ്യം ചെയ്തപ്പോള്‍ കോളജില്‍ ചേരാനുള്ള പണത്തിന് വേണ്ടിയാണ് ഇത്തരം തട്ടിപ്പ് നടത്തിയെന്നാണ് ജിയാങ് പൊലീസിന് നല്‍കിയ മൊഴി. അറുപതിലേറെ ഹോട്ടലുകളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും 5200 ഡോളര്‍ നഷ്ടപരിഹാരമായി ഈടാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com