ട്രംപിന്റെ ഉപാധികള്‍ ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളര്‍ കടന്നു

പാകിസ്ഥാന്‍ മധ്യസ്ഥരായി അമേരിക്ക കൈമാറിയ പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളിയതോടെ, വീണ്ടും 103 ഡോളര്‍ കടന്ന് ബ്രെന്‍ഡ് ക്രൂഡ്.
Crude oil prices to remain high
Crude oil prices to remain highഫയൽ‌
Updated on
1 min read

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മധ്യസ്ഥരായി അമേരിക്ക കൈമാറിയ പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളിയതോടെ, വീണ്ടും 103 ഡോളര്‍ കടന്ന് ബ്രെന്‍ഡ് ക്രൂഡ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൂഡ് വില കുത്തനെ ഇടിഞ്ഞ് നൂറ് ഡോളറില്‍ താഴെയെത്തിയിരുന്നു.

അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അന്യായവും യുക്തിരഹിതവുമെന്ന് വിമര്‍ശിച്ചാണ് തള്ളിയത്. ട്രംപിന്റെ 15 ഉപാധികള്‍ തള്ളിയതിന് പുറമേ വെടിനിര്‍ത്തലിന് 5 ആവശ്യങ്ങള്‍ ഇറാന്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്തു. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് നിബന്ധനകള്‍.

Crude oil prices to remain high
സോഷ്യല്‍ മീഡിയ ആസക്തിയുണ്ടാക്കുന്നു; മെറ്റയ്ക്ക് 39 കോടിയും യുട്യൂബിന് 17 കോടിയും പിഴ

സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാനു മുന്നില്‍ 15 നിര്‍ദേശങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇറാന് എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാല്‍ മതിയെന്നായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, യുഎസുമായി ഒരു ചര്‍ച്ചയും നേരിട്ട് നടത്താനുദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോഴും ഇറാന്റെ ഔദ്യോഗിക നിലപാട്.

Crude oil prices to remain high
ലോകത്തെ മികച്ച 10 വിമാനത്താവളങ്ങള്‍; ഒന്നാമതെത്തി സിംഗപ്പൂര്‍ ഷാംഗി, 30 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി
Summary

Oil prices surge after Iran rejects Trump's demands; Brent crude crosses $103 again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com