'15 മിനിറ്റിൽ എല്ലാം വെള്ളത്തിനടിയിലായി'; പ്രളയത്തിൽ വിറച്ച് ജർമനി, വിഡിയോ 

പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബർലിൻ: തകർത്തു പെയ്യുന്ന മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ജർമനിയിൽ വ്യാപക നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ യൂറോപ്പിൽ ആകെ മരിച്ചവരുടെ എണ്ണം 128 ആയി ഉയർന്നിരിക്കുകയാണ്. 81 പേരാണ് ജർമനിയിൽ മാത്രം മരിച്ചത്. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

ഹൈവേകളും ദേശീയ പാതകളും ഗ്രാമീണ റോഡുകളും തകർന്നു. വെള്ളപ്പൊക്കത്തിൽപ്പെട്ട് കാറുകൾ ഒഴുകിപ്പോവുകയും കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വലിയ ഗർത്തങ്ങളിൽ വെള്ളം നിറഞ്ഞ് അതിശക്തമായി മണ്ണിടിച്ചിലുണ്ടായതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. 

15 മിനിറ്റിനുള്ളിൽ എല്ലാം വെള്ളത്തിനടിയിലായി. ഞങ്ങളുടെ ഫഌറ്റ്, ഓഫീസ്, അയൽക്കാരുടെ വീടുകൾ എല്ലാം വെള്ളം കയറി. കാരവനും കാറുമെല്ലാം ഒഴുകിപ്പോയി, റൈൻലാൻഡ്-പാലാറ്റിനേറ്റ് സ്റ്റേറ്റ് സ്വദേശിയായ 21കാരൻ അഗ്രോൺ പറഞ്ഞു.

പടിഞ്ഞാറൻ മേഖലയിലും മധ്യ ജർമനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വർഷങ്ങൾക്കിടെ ജർമനിയിലുണ്ടായ ഏറ്റവും വലിയ പ്രളയദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇത്തരം ദുരന്തങ്ങൾ മേഖലയിൽ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജർമനിക്ക് പുറമേ ബെൽജിയത്തിലും നെതർലാൻഡിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com