Imran Khan supporters break through security
ഇമ്രാൻ അനുയായികളുടെ പ്രതിഷേധം ആക്രമാസക്തമായപ്പോൾപിടിഐ

ഇമ്രാൻ അനുയായികൾ തെരുവിലിറങ്ങി, ഇസ്ലാമബാദ് കലാപ കലുഷിതം; ഏറ്റുമുട്ടലിൽ 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

താനടക്കമുള്ള എല്ലാ തടവുകാരേയും മോചിപ്പിക്കാൻ ഇമ്രാൻ ഖാൻ നടത്തിയ ആഹ്വാനത്തിനു പിന്നാലെയാണ് പ്രവർത്തകരുടെ പ്രതിഷേധം
Published on

ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഇസ്ലാമബാദിൽ അരങ്ങേറിയ ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റു. 4 അർധ സൈനികരും 2 പൊലീസുകാരുമാണ് മരിച്ചത്.

താനടക്കമുള്ള എല്ലാ തടവുകാരേയും മോചിപ്പിക്കാൻ ഇമ്രാൻ ഖാൻ നടത്തിയ ആഹ്വാനത്തിനു പിന്നാലെയാണ് അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജുഡീഷ്യറിയേക്കാൾ അധികാരം സർക്കാരിനു നൽകുന്ന ഭരണഘടനാ ഭേദ​ഗതി റദ്ദാക്കാനും സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഇമ്രാൻ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധക്കാർ സുരക്ഷാ സൈനികർക്കു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോ​ഗിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്.

സർക്കാർ ഇസ്ലാമബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടായാൽ വെടി വയ്ക്കാനുള്ള ഉത്തരവമുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com