ഇന്ധനവും വെള്ളവുമില്ല; ശ്രീലങ്കയില്‍ മൂന്നര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി 

ശ്രീലങ്കയിൽ മൂന്നര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. തിങ്ക‌ളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മൂന്നര മണിക്കൂർ
ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു/ എഎഫ്പി ചിത്രം
ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു/ എഎഫ്പി ചിത്രം
Updated on
1 min read


കൊളംബോ: ശ്രീലങ്കയിൽ മൂന്നര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. തിങ്ക‌ളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മൂന്നര മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനവും വെള്ളവും ഇല്ലാത്തതിനാലാണ് നടപടിയെന്ന് വൈദ്യുതി കമ്പനിയായ സിലോൺ ഇലക്‌ട്രിസിറ്റി ബോർഡ് അറിയിച്ചു.

‘എ’ മുതൽ ‘ഡബ്ല്യു’ വരെയുള്ള 20 സോണുകളിൽ രാവിലെ 8.30 മുതൽ വൈകീട്ട് 6.00 വരെ മൂന്ന് മണിക്കൂറായിരിക്കും പവർകട്ട്. വൈകിട്ട് 6.00 മുതൽ രാത്രി 10.30 വരെ 30 മിനിറ്റും വൈദ്യുതി മുടങ്ങും. നേരത്തെ 4 മണിക്കൂർ 30 മിനിറ്റ് പവർ കട്ട് കൊണ്ടുവരണം എന്നാണ് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് നിലപാടെടുത്തിരുന്നത്. 

അതേസമയം, ശ്രീലങ്കയിൽ ഇടക്കാല സർക്കാർ എന്ന പ്രതിഷേധക്കാരുടെ ആവശ്യം പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ തള്ളി. സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാൻ ജനങ്ങൾ ക്ഷണ കാണിക്കണം എന്നും മഹിന്ദ പറഞ്ഞു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com