

ന്യൂയോർക്ക്: പകൽ സമയത്ത് ന്യായാധിപൻ, രാത്രിയിൽ പോൺ താരം! ഇരട്ട വേഷത്തിൽ വിലസിയ ജഡ്ജിക്ക് ഒടുവിൽ പണി പോയി. അമേരിക്കയിലാണ് സംഭവം. ന്യൂയോർക്ക് സിറ്റി അഡ്മിനിസ്ട്രേറ്റീവ് നിയമ ജഡ്ജി 33കാരൻ ഗ്രിഗറി എ ലോക്കിനാണ് ജോലി പോയത്.
അശ്ലീല സൈറ്റിലെ അംഗത്വമാണ് ഗ്രിഗറിക്ക് വിനയായി മാറിയത്. ഓൺലി ഫാൻസ് സൈറ്റിലെ സജീവ സാന്നിധ്യമായിരുന്നു ഗ്രിഗറി. പ്രതിമാസം ആയിരം രൂപ (12 ഡോളർ) ഈടാക്കുന്ന അക്കൗണ്ടായിരുന്നു സൈറ്റിലുണ്ടായിരുന്നത്. ഓൺലി ഫാൻസിനൊപ്പം ജസ്റ്റ് ഫോർ ഫാൻസ് എന്ന പോൺ സൈറ്റിലും ഗ്രിഗറി അക്കൗണ്ടുണ്ടായിരുന്നു. ഇതിൽ 750 രൂപ (9.99 ഡോളർ) യാണ് ഈടാക്കിയത്.
ഉപയോക്താക്കൾക്കായി തന്റെ നൂറിലേറെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഈ രണ്ട് അക്കൗണ്ടുകളിലും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും അക്കൗണ്ടുള്ള ഗ്രിഗറി താൻ ജഡ‍്ജിയാണെന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു.
പകൽ വൈറ്റ് കോളർ പ്രൊഫഷണൽ, രാത്രി അൺ പ്രൊഫഷണൽ. പക്വതയില്ലാത്ത പരുക്കനായ വൃത്തികെട്ടയാൾ എന്നായിരുന്നു ഗ്രിഗറിയുടെ ഓൺലി ഫാൻസ് അക്കൗണ്ടിലെ ഡിസ്ക്രിപ്ഷൻ.
പ്രൊഫഷണല്‍ സ്വഭാവം വിട്ടുള്ള പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി. ഇയാളുടെ പെരുമാറ്റത്തെ അതീവ ഗുരുതരമെന്നാണ് ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ വിലയിരുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates