സേഫ്റ്റി റോപ്പ് കെട്ടാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് ഇട്ടു; ബഞ്ചി ജംപിനെത്തിയ 21കാരിക്ക് ദാരുണാന്ത്യം -VIDEO

ഗുരുതര പരിക്കേറ്റ യുവതിക്ക് സംഭവ സ്ഥലത്തുവച്ചുതന്നെ ജീവന്‍ നഷ്ടമായി
bungee jump accident
അപകടത്തിന്റെ ദൃശ്യം
Edited By:
Updated on
1 min read

ബ്രസീലിയ: ബ്രസീലിലെ സാവോപോളോയില്‍ ബഞ്ചി ജംപിങ്ങിനിടെ സേഫ്റ്റി റോപ്പ് ഘടിപ്പിക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയെ തുടര്‍ന്ന് 21കാരിക്ക് ദാരുണാന്ത്യം. സേഫ്റ്റി റോപ്പ് ബന്ധിപ്പിക്കാതെയാണ് യുവതിയെ 130 അടി താഴ്ചയിലേക്ക് ഇട്ടതെന്നാണ്‌ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മരിയ എഡ്വാര്‍ഡ റോഡ്രിഗസ് എന്ന യുവതിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

bungee jump accident
മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു; രക്താബുര്‍ദ രോഗിയായ മൂന്ന് വയസുകാരന്‍ മരിച്ചു

സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ചാടുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ജീവനക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും, സേഫ്റ്റി റോപ്പ് യുവതിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ യുവതിക്ക് സംഭവ സ്ഥലത്തുവച്ചുതന്നെ ജീവന്‍ നഷ്ടമായി. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കുമേറ്റ പരിക്കുകളാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു.

ബഞ്ചി ജംപിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇവിടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. വീഴ്ചയുണ്ടായതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

bungee jump accident
സമാധാന കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; സമയം തീരുമാനിച്ചില്ലെന്ന് ഇറാന്‍

ബ്രസീലില്‍ സാഹസിക വിനോദങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനകളിലെ ചെറിയ പിഴവ് പോലും ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകാമെന്ന മുന്നറിയിപ്പായാണ് ദുരന്തത്തെ വിലയിരുത്തുന്നത്.

Summary

Woman, 21, falls 130 feet to death after bungee jump crew forgets to attach rope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com