മാര്‍പാപ്പ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച് ട്രംപ്; കുട്ടിക്കളിയല്ലെന്ന് സോഷ്യല്‍ മീഡിയ, വ്യാപക വിമര്‍ശനം

സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് തന്നെയാണ് മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള തന്റെ എഐ ചിത്രം പങ്കുവച്ചത്
Donnald Trump
ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവച്ച ചിത്രം Social Media
Updated on
1 min read

വാഷിങ്ടണ്‍: പുതിയ മാര്‍പാപ്പയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവച്ച ഫോട്ടോ ശ്രദ്ധേയമാകുന്നു. മാര്‍പാപ്പയുടെ വേഷത്തിലുള്ള ട്രംപിന്റെ എഐ ചിത്രം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു. സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് തന്നെയാണ് മാര്‍പാപ്പയുടെ വേഷത്തിലുള്ള തന്റെ എഐ ചിത്രം പങ്കുവച്ചത്.

ചിത്രം ഇത് വൈറ്റ് ഹൗസ് എക്‌സ് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ട്രംപിന്റെ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ട്രംപിന്റെ നടപടി അങ്ങേയറ്റം അനാദരവാണെന്നാണ് പ്രധാന വിമര്‍ശനം. എക്‌സില്‍ ഉള്‍പ്പെടെ നിരവധി പേര്‍ ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തി. ആളുകളുടെ വിശ്വാസത്തെ അവഹേളിക്കുന്ന നിലപാടാണ് ട്രംപിന്റേതെന്നും വിമര്‍ശകര്‍ പറയുന്നു.

എന്നാല്‍, മാര്‍പാപ്പ സ്ഥാനത്തേക്ക് ട്രംപ് മികച്ച തിരഞ്ഞെടുപ്പായിരിക്കും എന്നാണ് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. സൗത്ത് കരോലിനയിലെ സെനറ്ററായ ലിന്‍ഡ്‌സെ ഒലിന്‍ ഗ്രഹാം ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നു. ആദ്യത്തെ പോപ്പ്-യുഎസ് പ്രസിഡന്റ് സംയോജനത്തിന് നിരവധി ഗുണങ്ങളുണ്ട്. ഇക്കാര്യം പരിഗണിക്കണം എന്ന് പാപ്പല്‍ കോണ്‍ക്ലേവിനോടും കത്തോലിക്കാ വിശ്വാസികളോടും ആവശ്യപ്പെടുന്നു എന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തിന് പിന്നാലെയായിരുന്നു അടുത്ത മാര്‍പാപ്പ ആകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് ട്രംപ് പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകുരടെ ചോദ്യത്തിന് മറുപടിയായി ആയിരുന്നു പ്രതികരണം. 'അടുത്ത പോപ് ആകാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതായിരിക്കും എന്റെ നമ്പര്‍ വണ്‍ ചോയ്സ്'- എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗനടപടികള്‍ (കോണ്‍ക്ലേവ്) ഈ മാസം ഏഴിന് തുടങ്ങാനിരിക്കേ ആയികുന്നു ട്രംപ് ആഗ്രഹം വെളിപ്പെടുത്തിയത്. തമാശയായാണ് ട്രംപ് പറഞ്ഞതെങ്കിലും യു.എസ് മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചിരുന്നു. പിന്നാലെയാണ് ട്രംപ് ഫോട്ടോ പങ്കുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com